
80 ലക്ഷത്തിന്റെ ലോട്ടറിയടിച്ചതിനു പിന്നലെ മദ്യസൽക്കാരം; യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ..! സുഹൃത്ത് കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: 80 ലക്ഷത്തിന്റെ ലോട്ടറിയടിച്ചതിന് പിന്നാലെ സുഹൃത്തുക്കൾക്ക് നടത്തിയ മദ്യ സൽക്കാരം യുവാവിന്റെ ജീവനെടുത്തു .തിരുവനതപുരം പാങ്ങോട് ആണ് സംഭവം. പാങ്ങോട് സ്വദേശി സജി വിലാസത്തിൽ സജീവ് (35) ആണ് മരിച്ചത്. സംഭവത്തിൽ സജീവന്റെ സുഹൃത്ത് സന്തോഷ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച സുഹൃത്തിന്റെ വീട്ടിലായിരുന്നു മദ്യ സൽക്കാരം. സന്തോഷ് ഉൾപ്പെടെയുള്ള ആളുകൾക്ക് വേണ്ടിയാണ് മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ വെച്ച് മദ്യസത്കാരം നടത്തിയത്. പിന്നീട് സന്തോഷും സജീവും തമ്മിൽ വാക്കു തർക്കമുണ്ടാകുകയും സന്തോഷ് സജീവിനെ പിടിച്ച് തള്ളുകയുമായിരുന്നു. ഇതോടെ സജീവ് മൺതിട്ടയിൽ നിന്ന് റബർ തോട്ടത്തിലേക്ക് വീണു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന്റെ മൺ തിട്ടയിൽ നിന്നു ഒരു മീറ്റർ താഴ്ചയുള്ള റബർ തോട്ടത്തിലേക്കാണ് സജീവ് വീണത്. പിന്നാലെ ശരീരത്തിന് തളർച്ചയും ദേഹാസ്വാസ്ഥ്യവുമുണ്ടായി. തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ ഇന്നലെ വൈകിട്ടോട് കൂടി മരണം സ്ഥിരീകരിക്കുകയും ചെയ്തത്.
സന്തോഷ് സജീവിനെ തള്ളിയിട്ട് കൊന്നെന്നായിരുന്നു ബന്ധുവിന്റെ മൊഴി. മറ്റൊരു സുഹൃത്തായ രാജേന്ദ്രൻ പിള്ളയുടെ വീട്ടിൽ മൺതിട്ടയിൽ നിന്ന് വീണാണ് സജീവ് മരിച്ചത്.
മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണ കാരണം സംബന്ധിച്ച് വ്യക്തത വരൂ എന്ന് പൊലീസ് വ്യക്തമാക്കി.
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ കഴിഞ്ഞ മാസമാണ് ഇയാൾക്ക് സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ ദിവസം ഈ തുക ബാങ്കിലേക്ക് എത്തുകയും ചെയ്തു. പിന്നാലെയാണ് ദുരൂഹ മരണം.