തന്റെ വാഹനത്തിന് സൈഡ് നല്കാതെ അലക്ഷ്യമായി വാഹനം ഓടിച്ചു; ലോറി ഡ്രൈവർക്കെതിരെ പരാതിയുമായി നടൻ സുരേഷ്​ഗോപി; മുൻ എം പിയുടെ പരാതിയിൽ അറസ്റ്റ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: വാഹനത്തെ ക‌ടത്തിവിടാതെ അലക്ഷ്യമായി ലോറി ഓടിച്ചതിനെതിരെ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി നല്‍കിയ പരാതിയില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശി എസ് ഭരത് (29)ആണ് പിടിയിലായത്.

കളമശേരി തോഷിബ ജംക്‌ഷനു സമീപത്തു വെച്ച് ഇന്നലെ രാത്രി 11 മണിയോടെയാണു സംഭവം. അന്തരിച്ച നടൻ കൊല്ലം സുധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം സുരേഷ് ​ഗോപി തൃശൂരിലേക്കു പോകുമ്പോഴാണ് വാഹനത്തെ ക‌ടത്തിവിടാതെ തടസ്സപ്പെടുത്തിയത്. നിരന്തരം ഹോൺ മുഴക്കിയിട്ടും മാർഗതടസം സൃഷ്ടിച്ചാണ് ഇയാൾ വാഹനം ഓടിച്ചത്. ‌ഇടത്തോട്ടും വലത്തോട്ടും ലോറി ഓടിച്ച് വാഹനത്തെ കടത്തിവിടാൻ ഡ്രൈവർ തയ്യാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരേഷ് ഗോപി പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി അങ്കമാലിയിൽ വച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭരതിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു.