
സ്വന്തം ലേഖകൻ
കോട്ടയം : നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കൊള്ളപ്പിരിവ് നടത്തി വരുമാനമാർഗ്ഗം കണ്ടെത്തുകയാണ് ചില കടലാസ് സംഘടനകൾ.
വിവിധ പരിപാടികൾ നടത്താനെന്ന് പറഞ്ഞാണ് ഇവർ പിരിവ് നടത്തുന്നത്. ഇതിന് ബലിയാടാകേണ്ടി വരുന്നതാകട്ടെ നഗരത്തിലെ വ്യാപാരികളാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊറോണയിലും പ്രളയത്തിലും തകർന്നടിഞ്ഞ വ്യാപാര സ്ഥാപനങ്ങൾ കരകയറി വരുമ്പോഴാണ് ഒരുവശത്ത് ഈ കൊള്ള പിരിവ്.
വരുന്നവർ ചോദിക്കുന്നതാകട്ടെ രണ്ടായിരം മുതൽ മുതൽ പതിനായിരം രൂപ വരെയാണ്. അതിൽ കുറവുള്ളതൊന്നും ഇക്കൂട്ടർ സ്വീകരിക്കില്ല. കൊടുക്കാൻ തയ്യാറാകാത്തവർക്ക് നേരെ അക്രമവും , പുറത്ത് വരുമ്പോൾ കാണാമെന്ന ഭീഷണിയുമാണ്. ഇത് ഭയന്ന് പല വ്യാപാര സ്ഥാപനങ്ങളും പണം കൊടുക്കാൻ ബാധ്യസ്ഥരാവുന്നു.
ക്ഷേത്രങ്ങളിലെ ഉത്സവത്തിനും , പള്ളിപെരുന്നാളിനും , അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്കുമെല്ലാം പിരിവ് നല്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് ഈ കൊള്ള പിരിവ് കൂടി താങ്ങാൻ ആവുന്നതിലും അപ്പുറമാണ്.
പണിയെടുത്തു തിന്നില്ലെങ്കിലും പിരിവെടുത്ത് തിന്നുക എന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യം.