മൂന്ന് ല‍‍ക്ഷത്തോളം രൂപ വായ്പ എടുത്തു; വായ്പാ തിരിച്ചടവ് മുടങ്ങി; ജപ്തി നോട്ടീസ് അയച്ചതിൽ മനംനൊന്ത് ഓട്ടോറിക്ഷാ ഡ്രൈവർ ജീവനൊടുക്കി ; ഭാര്യ ബാങ്കിലേക്ക് പോയതിന് പിന്നാലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് അധികൃതർ ജപ്തി നോട്ടീസ് അയച്ചതിൽ മനംനൊന്ത് ഓട്ടോറിക്ഷാ ഡ്രൈവർ ജീവനൊടുക്കി. മാള കുഴൂർ സ്വദേശി ബിജു(42) വിനെയാണ് ഇന്ന് വൈകിട്ടോടെ പാറപ്പുറം മേഖലയിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കുഴൂർ സഹകരണ ബാങ്കിൽ നിന്ന് മൂന്ന് ല‍‍ക്ഷത്തോളം രൂപ ബിജു വായ്പ എടുത്തിരുന്നതായും ഇത് തിരിച്ചടയ്ക്കാൻ സാധിച്ചിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജപ്തി നോട്ടീസിനെപ്പറ്റി സംസാരിക്കാൻ ബിജുവിന്‍റെ ഭാര്യ ബാങ്കിലേക്ക് പോയതിന് പിന്നാലെയാണ് ഇയാളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.