പൊലീസുകാരന്റെ വീട്ടില്‍ നിന്ന് എട്ടുലിറ്റര്‍ ചാരായവും 35 ലിറ്റര്‍ വാഷും പിടിച്ചു; റൂറൽ എസ്.പി പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു; എക്സൈസിന്റെയും പൊലീസിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി ; പൊലീസുകാരന് ഇപ്പോഴും ഒളിവിലാണ്
സ്വന്തം ലേഖകൻ
എറണാകുളം: ആലുവയില്‍ വീട്ടിൽ നിന്ന് ചാരായവും വാഷും പിടികൂടിയ സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടി. സിവില്‍ പൊലീസ് ഓഫീസര്‍ ജോയ് ആന്റണിയെ സർവീസിൽ നിന്ന് സസ്പന്‍ഡ് ചെയ്തു.
എറണാകുളം റൂറൽ എസ്.പി വിവേക് കുമാറാണ് സസ്പെൻഡ് ചെയ്തത്. എക്സൈസിന്റെയും പൊലീസിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം ഇയാളുടെ വീടിന്റെ ഷെഡില്‍ നിന്ന് എട്ടുലിറ്റര്‍ ചാരായവും 35 ലിറ്റര്‍ വാഷുമാണ് എക്സൈസ് പിടികൂടിയത്. ജോയ് ആന്റണിയുടെ വീടിനോടു ചേര്‍ന്നുള്ള ഷെഡില്‍ നിന്നാണ് ഇവ പിടികൂടിയത്.
സംഭവത്തെ തുടര്‍ന്ന് പൊലീസുകാരന് ഒളിവില്‍ പോയിരുന്നു. ഒളിവില്‍ പോയ ഇയാളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ് ജോയ് ആന്റണി.
Third Eye News Live
0