
സ്വന്തം ലേഖിക
തൃശൂർ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ മുരിങ്ങൂർ മല്ലഞ്ചിറ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മേലൂർ പുഷ്പഗിരി സ്വദേശി കണ്ണംമ്പിള്ളി ഷൈജു (42)വിനെയാണ് ഇന്നലെ രാത്രിയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടത്.
സംഭവവുമായി ബന്ധപ്പെട്ട് മുരിങ്ങൂർ മണ്ഡിക്കുന്ന് സാദേശി ഷിജിൽ, മേലൂർ സ്വദേശി വിത്സൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാത്രിയിൽ തന്നെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി 8.45 ഓടെ സമീപവാസികളാണ് മൃതദേഹം കുളത്തിന്റെ കൽപ്പടവിന് സമീപം കണ്ടത് തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് മദ്യകുപ്പികളും കണ്ടിരുന്നു.
മുൻ വൈരാഗ്യത്തെ തുടർന്ന്, ഷൈജുവിനെ രാത്രി കുളത്തിനടുത്തേക്ക് വിളിച്ചു വരുത്തി ഒപ്പമിരുന്ന് മദ്യപിച്ച ശേഷം മർദ്ദിക്കുകയായിരുന്നു എന്നാണ് സൂചന. പിന്നീടു കുളത്തിലേക്ക് തള്ളിയിട്ടതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.