
സ്വന്തം ലേഖകൻ
ചെന്നൈ : ഓണക്കാല തിരക്കുകാരണം ട്രെയിന്‍ ടിക്കറ്റ് കിട്ടാനില്ല.നെട്ടോട്ടമോടുകയാണ് മറുനാടൻ മലയാളികൾ.10 ലക്ഷത്തിലേറെ മലയാളികളാണ് തമിഴ്നാട്ടില്‍ പഠനാവശ്യത്തിനും ജോലി ആവശ്യത്തിനുമായുള്ളത്.ഓണക്കാലത്താണ് ഇവരില്‍ പലരും നാട്ടിലെത്താറുള്ളത്.എന്നാൽ ഇപ്പോൾ നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല.ഉത്സവ സീസണായിട്ടും സ്പെഷ്യല്‍ ട്രെയിൻ സര്‍വീസുകള്‍ വിരലില്‍ എണ്ണാൻ പോലുമില്ലെന്നതാണ് സ്ഥിതി.
ഓഗസ്റ്റ് 22 നും 29 നും ചെന്നൈയില്‍ നിന്നുള്ള സ്‌പെഷല്‍ ട്രെയിൻ നാട്ടിലെത്താനാഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനപ്പെടില്ലെന്നും ആക്ഷേപമുണ്ട്.കെഎസ്‌ആര്‍ടിസിയും ഓണം സ്പെഷ്യല്‍ സര്‍വീസിന് മടിക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്ക് സ്വിഫ്റ്റ് ഗരുഡ ബസ് മാത്രമാണുളളത്. ഓഗസ്റ്റ് 25നും 26 നും തിരുവനന്തപുരത്തിന് മധുര വഴി സ്പെഷ്യല്‍ ബസുണ്ട്. തമിഴ്നാട് ചുറ്റി പോകുന്നതിനാല്‍ ഇത് മലയാളികള്‍ക്ക് പ്രയോജനപ്പെടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓണം കഴിഞ്ഞുള്ള സര്‍വീസിനെ കുറിച്ച് ഒരു അറിയിപ്പുമില്ല. പഠിക്കുന്നവര്‍ക്കും മിക്ക കുടുംബങ്ങള്‍ക്കും വിമാനയാത്ര പ്രായോഗികമല്ല. കഴുത്തറപ്പൻ നിരക്കുമായി ചൂഷണം ചെയ്യാൻ സ്വകാര്യ ബസ് ലോബി പ്രവര്‍ത്തിക്കുകയാണെന്ന ആക്ഷേപവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. കേരള സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്ന് ചെന്നെയില്‍ നിന്നുള്ള മലയാളികള്‍ ആവശ്യപ്പെടുന്നത്.
അതേ സമയം സമാനമായ സ്ഥിതിയാണ് ബെംഗ്ലൂരു മലയാളികളും അനുഭവിക്കുന്നത്. കോഴിക്കോട് നിന്നും ബെംഗ്ലൂരുവിലേക്ക് ട്രെയിന്‍ സര്‍വീസ് കുറവായതിനാല്‍ യാത്രക്കാര്‍ പ്രധാനമായും ആശ്രയിക്കുന്നത് സ്വകാര്യ ബസ് സര്‍വീസുകളെയാണ്. ഓണക്കാലമായതോടെ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമായി വര്‍ധിപ്പിച്ചിരിക്കുകയാണ് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍. 700 രൂപ മുതല്‍ 1500 രൂപ വരെയായിരുന്ന ടിക്കറ്റ് നിരക്ക് ഓണത്തോടടുപ്പിച്ച ദിവസങ്ങളില്‍ 2500 രൂപ വരെയായി ഉയര്‍ന്നിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.