അതിക്രൂര പീഡനത്തിന് ഇരയായതായി ലെസ്ബിയൻ കപ്പിൾസ് ; ഉപദ്രവിച്ച ആശുപത്രിയ്ക്കും ഡോക്ടർക്കും എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അഭീഭയും സുമയ്യയും ഹൈക്കോടതിയിൽ

Spread the love

ആശുപത്രിയിൽ അതിക്രൂരമായ പീഡനത്തിന് ഇരയായതായി സ്വവർഗ പങ്കാളികളായ അഭീഭയും സുമയ്യയും. ലൈംഗിക ആഭിമുഖ്യം മാറ്റാനുള്ള ചികിത്സ എന്ന പേരിലായിരുന്നു പീഡനം, അശാസ്ത്രീയവും മാനസികാരോഗ്യ നിയമത്തിനു വിരുദ്ധവുമായ ഇത്തരം ചികിത്സാ രീതികള്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേസ് ഫയലില്‍ സ്വീകരിച്ചു. ബന്ധപ്പെട്ട കക്ഷികള്‍ക്കു നോട്ടിസ് അയയ്ക്കാനും നിർദേശിച്ചു. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.

അഭീഭ നേരിടേണ്ടി വന്ന അശാസ്ത്രീയമായ ചികിത്സാ രീതിക്കെതിരെ ഇന്ത്യൻ സൈക്ക്യാട്രിക് സൊസൈറ്റിക്കു പരാതി നല്‍കിയെങ്കിലും യാതൊരു നടപടികളും ഉണ്ടായില്ലെന്നു ഹർജിയില്‍ പറയുന്നു. രാജ്യത്തെ മാനസികാരോഗ്യനിയമത്തിന് വിരുദ്ധമായ ഇത്തരം ‘ലൈംഗികാഭിമുഖ്യം മാറ്റല്‍’ ചികിത്സ നിരോധിക്കണമെന്നും അഭീഭയെ ചികിത്സയുടെ പേരില്‍ മാനസികവും ശാരീരികവുമായി ഉപദ്രവിച്ച ആശുപത്രിക്കും ‍ഡോക്ടർക്കുമെതിരെ നടപടി വേണമെന്നുമാണ് ഹർജിയിലെ ആവശ്യം.

മലപ്പുറം സ്വദേശികളായ അഭീഭയും സുമയയ്യും  പഠിക്കുന്ന കാലത്തു തന്നെ പ്രണയത്തിലാവുകയും പ്രായപൂർത്തിയായതോടെ ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ വീട്ടുകാർ അറിഞ്ഞതോടെ ഇരുവരും താമസസ്ഥലത്തുനിന്ന് ഒളിച്ചോടി. അഭീഭയുടെ മാതാപിതാക്കള്‍ ഇതിനിടെ മകളെ കാണാനില്ലെന്നു പരാതി നല്‍കി. തുടർന്നു കോടതിയില്‍ ഹാജരായി. ഒരുമിച്ചു ജീവിക്കാൻ ഇരുവർക്കും കോടതി അനുവാദം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ഇരുവരും എർണാകുളം പുത്തൻകുരിശില്‍ താമസിച്ച്‌ ഒരു മൊബൈല്‍ കടയില്‍ ജോലി ചെയ്യുന്നതിനിടെ അഭീഭയെ ബന്ധുക്കള്‍ വന്നു ബലമായി പിടിച്ചുകൊണ്ടുപോയി. തുടർന്നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത്. സ്വവർഗാനുരാഗം ഒരു രോഗമാണെന്നും ഇതു ചികിത്സിച്ചു മാറ്റാൻ കഴിയുന്നതാണെന്നും പറഞ്ഞു കൊണ്ട് ഏതൊക്കെയോ മരുന്നുകള്‍ കുത്തി വച്ചെന്നും ശാരീരികോപദ്രവം ഏല്‍പ്പിച്ചെന്നും ഹർജിയില്‍‍ പറയുന്നു. ആരെയും കാണാനോ ബന്ധപ്പെടാനോ അനുവാദമില്ലാതെ തടവിലാക്കിയായിരുന്നു ഇത്തരം ചികിത്സകള്‍. എന്തെങ്കിലും എതിർ‍പ്പുകള്‍ കാണിച്ചാല്‍ ഉടൻ മരുന്ന് കുത്തിവച്ച്‌ വീണ്ടും മയക്കുമായിരുന്നു എന്നും ഇരുവരും വ്യക്തമാക്കി.