
മുണ്ടക്കൈ–ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.വായ്പ എഴുതിത്തള്ളുന്നത് ബാങ്കുകളുടെ വിവേചനാധികാരമെന്നും,മൊറട്ടോറിയത്തിന് മാത്രമാണ് അംഗീകാരമെന്നും കേന്ദ്രസർക്കാർ പറഞ്ഞു.അതേ സമയം വായ്പ എഴുതിത്തള്ളില്ലെന്ന നിലപാട് മുഖ്യമന്ത്രി പങ്കെടുത്ത എസ്.എല്‍.ബി.സി യോഗശുപാര്‍ശ അനുസരിച്ചെന്ന വാദത്തി നെതിരെ കേരളം രംഗത്ത് വന്നു.
വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെടുന്ന രണ്ട് എസ്.എല്‍.ബി.സി യോഗത്തിന്‍റെയും രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും,അതോടൊപ്പം മുഖ്യമന്ത്രി ഉൾപ്പെടെ വായ്പ്പ എഴുതിത്തള്ളണമെന്നും ഹൈക്കോടതി പറഞ്ഞു. വായ്പ എഴുതി തള്ളാത്തത് ചതിയെന്ന് വയനാട് എം പി പ്രിയങ്ക ഗാന്ധി പറഞ്ഞു