കാഴ്ചക്കാര്‍ക്കും കൗതുകം……! മാവേലി വേഷത്തിലെ പുരുഷന്മാരുടെ കുത്തകയും അവസാനിച്ചു; ഇത് വനിതാ മാവേലിമാരുടെ കാലം; മാവേലി വേഷം കെട്ടാൻ തയ്യാറായി കൂടുതല്‍ വനിതകള്‍

Spread the love

സ്വന്തം ലേഖിം

ആലപ്പുഴ: കുടവയറൻ മാവേലിമാരായി വേഷം കെട്ടുന്നത് ഇതുവരെ പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്നു.

എന്നാല്‍, കാലം മാറിയതോടെ ഈ രംഗത്തേക്കും സ്ത്രീകള്‍ എത്തിയിരിക്കുകയാണ്. കൂടുതല്‍ വനിതകള്‍ മാവേലിയായി വേഷം കെട്ടാൻ അത്തം ഉദിച്ചതിന് പിന്നാലെ തന്നെ തയ്യാറായി എത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഹമ്മ പഞ്ചായത്തിലെ വിജയലക്ഷ്മി ടീച്ചറും റഗ്ബി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. നിമ്മി അലക്സാണ്ടറുമാണ് വീണ്ടും മാവേലി വേഷം കെട്ടിയ വനിതകള്‍. ഇക്കുറി ഓണത്തിന് വളരെ മുന്നേ തന്നെ ഇരുവരും മഹാബലിയുടെ കിരീടം ചൂടുകയായിരുന്നു.

23 വര്‍ഷമായി അങ്കണവാടി ടീച്ചറായ ചേര്‍ത്തല കഞ്ഞിക്കുഴി എസ്‌എൻ പുരം സ്വദേശിനി വിജയലക്ഷ്മി അവിടുത്തെ കുരുന്നുകള്‍ക്കു മുന്നിലാണു കഴിഞ്ഞ വര്‍ഷം മാവേലിയായത്. വിജയലക്ഷ്മി ടീച്ചറിന്റെ മാവേലിയെ ഇത്തവണ ഒരു വാര്‍ഡ് ഒന്നാകെ ഏറ്റെടുത്തു.

മുഹമ്മ പഞ്ചായത്ത് 12ാം വാര്‍ഡ് കുടുംബശ്രീ യൂണിറ്റുകളുടെ ഓണാഘോഷത്തിനായിരുന്നു ഈ വേഷധാരണം. വാദ്യമേളങ്ങള്‍ വായിക്കുന്നതു വരെ കുടുംബശ്രീ അംഗങ്ങള്‍.

എന്നാല്‍ പിന്നെ മാവേലി കൂടി വനിത ആയിക്കൂടേ-പഞ്ചായത്ത് അംഗം ലതീഷ് ബി.ചന്ദ്രന്റെ ചിന്തയാണു വിജയലക്ഷ്മിയെ മാവേലിയാക്കിയത്. ഫാഷൻ ഡിസൈനറായ മകള്‍ അനഘ മെയ്ക് അപ് നിര്‍വഹിച്ചു. കപ്പടാ മീശയും രാജാപ്പാര്‍ട്ട് വേഷവും കിരീടവും ഓലക്കുടയുമായി മാവേലി ഒന്നര മണിക്കൂര്‍ കൊണ്ടു റെഡി. കാഴ്ചക്കാര്‍ക്കും കൗതുകം.