കെ.വി.തോമസിന് 12.50 ലക്ഷം നൽകാം: ഭക്ഷണവും മരുന്നും വാങ്ങാൻ മറിയക്കുട്ടിക്ക് 1600 കൊടുക്കാനില്ല: സർക്കാരിന്റെ ഇരട്ടത്താപ്പ് കോടതിയിൽ വിലപ്പോകുമോ?

Spread the love

 

സ്വന്തം ലേഖകൻ
തിരുവനന്തപുരം : മൂന്നു വിഭാഗങ്ങളിലായിലക്ഷങ്ങൾ പെൻഷൻ വാങ്ങുന്ന കേരളത്തിന്റെ ഡല്‍ഹി പ്രതിനിധി കെ.വി തോമസിന് ഓണറേറിയം നല്‍കാൻ 12.50 ലക്ഷം രൂപ സർക്കാർഅനുവദിച്ചു. അതേസമയം കയറിക്കിടക്കാൻ സ്വന്തമായി വീടുപോലുമില്ലാത്ത ഇടുക്കി സ്വദേശി മറിയക്കുട്ടിയേ പോലുള്ള ആയിരങ്ങൾക്ക് 1600 രൂപ വീതം പെൻഷൻ കൊടുക്കാൻ സർക്കാരിന് പണമില്ല.

എഴുന്നേറ്റ് നിൽക്കാൻ ത്രാണിയില്ലാത്ത കെ.വി തോമസ് നാട്ടുകാരുടെ ചെലവിൽ വീണ്ടും തലസ്ഥാനത്ത് സുഖവാസം; കഴിഞ്ഞ വർഷം ചികിൽസക്കായി 13.58 ലക്ഷം രൂപ കൈപ്പറ്റി.
ഒരു ഉപകാരവുമില്ലാത്ത പടുകിളവനെ മുഖ്യമന്ത്രി ചുമക്കുന്നത് മലയാളികളുടെ നികുതി പണം തിന്ന് മുടിക്കാനോഎന്ന ചോദ്യം ഉയരുന്നു…?

ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് കെ.വി.തോമസിന് പണം അനുവദിച്ചത്. ഒരു ലക്ഷം രൂപയിൽ കടുതലുള്ള ബില്ലുകൾ പോലും മാറാനാവാതെ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിട്ടും കെ.വി.തോമസിന് 12.50 ലക്ഷം കൊടുക്കാൻ ഒരു തടസവുമുണ്ടായില്ല
ഒരു നേരത്തെ ആഹാരത്തിന്നും മരുന്നു വാങ്ങാനും നിവൃത്തിയില്ലാത്ത മറിയക്കുട്ടിക്ക് 1600 രൂപ പെൻഷൻ കൊടുക്കാൻ സർക്കാരിന് താൽപര്യമില്ല. സർക്കാരിന്റെ ഈ നടപടിയെ നിശിതമായി കോടതി വിവർശിച്ചു
കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ കിട്ടാൻ വഴിയില്ലാതെ വന്നപ്പോഴാണ് കെ വി തോമസ് പിണറായി വിജയന്റെ വിശ്വസ്തനായി മറുകണ്ടം ചാടിയത്. ഇതിന് പ്രത്യുപകാരമായി സ്ഥാനവും നല്‍കി മുഖ്യമന്ത്രി തോമസിനെ സന്തോഷിപ്പിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും തോമസ് മാഷിന് പുതുവത്സരം അടിച്ചുപൊളിക്കാൻ അവസരമൊരുക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.വി തോമസിന്റെ ഓണറേറിയത്തിന് പുറമേ 4 സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെ ശമ്ബളവും ഈ 12.50 ലക്ഷം രൂപയില്‍ നിന്ന് കൊടുക്കണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.

നവംബര്‍ 20ന് കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ ഓണറേറിയം കൊടുക്കാൻ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. 1 ലക്ഷം രൂപയാണ് കെ.വി തോമസിന്റെ ഓണറേറിയം. ശമ്പളം വേണ്ട ഓണറേറിയം മതി എന്ന തന്ത്രപരമായ നിലപാട് ആണ് കെ.വി. തോമസ് സ്വീകരിച്ചിരിക്കുന്നത്. ശമ്പളം വാങ്ങുകയാണെങ്കില്‍ പെൻഷൻ കിട്ടില്ല. ഓണറേറിയമാണെങ്കില്‍ പെൻഷൻ കിട്ടും

എംഎ‍ല്‍എ, എംപി, അദ്ധ്യാപക പെൻഷൻ എന്നിങ്ങനെ 3 പെൻഷനുകള്‍ കെ.വി തോമസിന് ലഭിക്കുന്നുണ്ട്. 2023 ജൂണ്‍ മാസം വരെ 5,38,710 രൂപ ഓണറേറിയം ഇനത്തില്‍ കെ.വി. തോമസിന് നല്‍കിയിരുന്നുവെന്ന് സെപ്റ്റംബറില്‍ മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയിരുന്നു. ഇത് കൂടാതെ ടെലിഫോണ്‍ ചാര്‍ജ്, വാഹനം, യാത്ര ബത്ത എന്നി ആനുകൂല്യങ്ങളും കെ.വി തോമസിന് അനുവദിച്ചിട്ടുണ്ട്.

മറിയക്കുട്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ വൈകാരികമായാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പ്രതികരിച്ചത്. 78 വയസുള്ള സ്ത്രീയാണ്. അവര്‍ക്ക് ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. മരുന്നിനും ഭക്ഷണത്തിനുമായാണ് 1600 രൂപക്ക് വേണ്ടി നിങ്ങള്‍ക്ക് മുമ്പില്‍ കാത്തുനില്‍ക്കുന്നതെന്നും അദേഹം പറഞ്ഞു. വേണമെങ്കിൽ വക്കീലന്മാർക്ക് പണം വിഭജിച്ച് മേരിക്കുട്ടിക്ക് നൽകാമെന്ന് അദ്ദേഹം പറഞ്ഞു. താമസിക്കാൻ സ്വന്തമായൊരു വീടുപോലും ഇല്ല.