
കൊച്ചി : കൊലപാതക കേസില്‍ ജയിലിലായാലും പെൻഷൻ ലഭിക്കും. പെരിയ ഇരട്ട കൊലപാതക കേസിൽ വിധി വന്നപ്പോൾ ജയിലിലേക്ക് പോവാനിരിക്കുന്ന സി.പി.എം മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനും പെന്‍ഷന്‍ കിട്ടും.
ഇനി അഞ്ചു കൊല്ലം ജയിലില്‍ കിടന്ന് പെന്‍ഷന്‍ വാങ്ങാം. പെരിയ കേസില്‍ കുഞ്ഞിരാമന്‍ അടക്കം 14 പേര്‍ കുറ്റക്കാരണെന്ന് കോടതി വിധിച്ചിട്ടുണ്ട്. ഗൂഢാലോചന കുറ്റമാണ് കെ.വി കുഞ്ഞിരാമനില്‍ ചുമത്തിയത്. കെ.വി. കുഞ്ഞിരാമന്‍ 2001 ലും 2006 ലും ഉദുമയില്‍ നിന്ന് മല്‍സരിച്ചാണ് എം.എല്‍.എ ആയത്. ഇവര്‍ക്കുള്ള ശിക്ഷ കോടതി ജനുവരി 3 ന് അറിയിക്കും. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടന്നാലും കെ.വി. കുഞ്ഞിരാമന് പെന്‍ഷന്‍ കിട്ടും. മുന്‍ എംഎല്‍എ എന്ന നിലയിലുള്ള പെന്‍ഷന്‍ കെ.വി. കുഞ്ഞിരാമന് മാസം തോറും ലഭിക്കും.
ഒരു ടേം അതായത് 5 വര്‍ഷം പൂര്‍ത്തിയായ എം എല്‍ എക്ക് 20, 000 രൂപ പെന്‍ഷന്‍ കിട്ടും. പിന്നിടുളള ഓരോ വര്‍ഷത്തിനും 1000 രൂപ വീതം പെന്‍ഷനില്‍ വര്‍ധന ഉണ്ടാകും. 2 ടേം എം എല്‍ എ ആയതു കൊണ്ട് കെ.വി കുഞ്ഞിരാമന് പെന്‍ഷനായി ലഭിക്കുന്നത് 25,000 രൂപയാണെന്നാണ് സൂചന. ജയിലില്‍ കിടന്നാലും കൂടാതെ ഓരോ വര്‍ഷവും യാത്ര ചെയ്യാന്‍ ഒരു ലക്ഷം രൂപയുടെ യാത്ര കൂപ്പണും ലഭിക്കും.മുന്‍ എം.എല്‍ എ മാര്‍ക്ക് ചികില്‍സയും ഫ്രീ ആണ്. ചികില്‍സക്ക് ചെലവായ പണം സര്‍ക്കാര്‍ അനുവദിക്കും. അതുകൊണ്ട് തന്നെ അസുഖ കാരണങ്ങളാല്‍ ജയിലിലെ അഞ്ചു കൊല്ലവും ഏതെങ്കിലും പഞ്ച നക്ഷത്ര ആശുപത്രിയില്‍ കുഞ്ഞിരാമന്‍ മാറാനും സാധ്യതയുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍ ശിക്ഷിക്കപ്പെടുന്നതിന് മുമ്ബ് സിപിഎമ്മിന്റെ തലശ്ശേരി എംഎല്‍എ ആയിരുന്ന എംവി രാജഗോപാലന്‍ ആര്‍എസ്‌എസുകാരനെ കൊന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതാണ്. രാജഗോപാലനെ കൂടാതെ മാഹി എംഎല്‍എ (പുതുച്ചേരി) കെവി രാഘവനും ഈ കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. 1980 ജൂലൈ 25നാണ് തലശ്ശേരി സെഷന്‍സ് കോടതിയുടെ വിധി പ്രസ്താവമുണ്ടായത്.
കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ വി കുഞ്ഞിരാമന് അഞ്ച് വര്‍ഷം തടവും വിധിച്ചു. എറണാകുളം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ആറു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് വിധി പ്രഖ്യാപിച്ചത്. ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്ന് കോടതിയില്‍ പ്രതിഭാഗം വാദിച്ചു. കുറ്റകൃത്യം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്നും പ്രതിഭാഗം വ്യക്തമാക്കി. പ്രതികള്‍ സ്ഥിരം കുറ്റവാളികള്‍ അല്ല. മാനസാന്തരത്തിന് സാധ്യതയുണ്ട്. പല സാക്ഷി മൊഴികളിലും വൈരുധ്യമുണ്ട് എന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. 24 പ്രതികളില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, സിപിഎം ഉദുമ മുന്‍ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ അടക്കം 14 പേര്‍ കുറ്റക്കാരാണെന്ന് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു. ഒന്നാം പ്രതിയായ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍ ഉള്‍പ്പടെ എട്ട് പ്രതികള്‍ക്കെതിരെ കൊലക്കുറ്റമാണ് തെളിഞ്ഞത്.