കുവൈത്ത് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസ് പ്രതികള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും:കോട്ടയത്തും എറണാകുളത്തുമായി 12 കേസുകൾ: തട്ടിയെടുത്തത് ഏഴര കോടി.

Spread the love

കോട്ടയം: കുവൈത്ത് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസ് പ്രതികള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. പ്രതികളായ മലയാളികള്‍ ഭൂരിഭാഗവും മറ്റു രാജ്യങ്ങലേക്ക് കുടിയേറിയതായാണ് പോലീസ് നിഗമനം.

കോട്ടയത്തും എറണാകുളത്തുമായി 12 കേസുകളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. കുവൈത്തിലെ അല്‍ അഹ് ലി ബാങ്കില്‍ നിന്നും 60 ലക്ഷം മുതല്‍ ഒന്നര കോടി രൂപ വരെ ലോണെടുത്ത ശേഷം മുങ്ങിയതായാണ് കേസ്. തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് രജിസ്ട്രർ ചെയ്ത കേസുകളുടെ എണ്ണം. കോട്ടയം ജില്ലയിലാണ് കൂടുതല്‍ കേസുകള്‍. എട്ടുകേസുകളിലായി ആകെ ഏഴരക്കോടി രൂപയുടെ തട്ടിപ്പ് കേസുകള്‍ രജിസ്റ്റർ ചെയ്‌തു.

വൈക്കത്ത് 86.65 ലക്ഷം രൂപയുടെ തട്ടിപ്പില്‍ പടിഞ്ഞാറേ നട സ്വദേശി ജിഷയാണ് പ്രതി. കീഴൂർ സ്വദേശി റോബി മാത്യുവിനെയാണ് വെള്ളൂർ പോലീസ് രജിസ്റ്റർ ചെയ്ത്‌ത 61 ലക്ഷം രൂപയുടെ തട്ടിപ്പ് കേസില്‍ പ്രതി ചേർത്തിരിക്കുന്നത്.
ഏറ്റവും കൂടിയ തുകയുടെ തട്ടിപ്പ് തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ രജിസ്ട്രർ ചെയ്‌ത 1.20 കോടിയുടെതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിയദർശൻ എന്ന വ്യക്തിക്കെതിരെയാണ് കേസ്. അയർക്കുന്നം – 81 ലക്ഷം, കടുത്തുരുത്തിയില്‍ 80 ലക്ഷത്തിന്റെ തട്ടിപ്പിനും കേസെടുത്തു. കൊങ്ങാണ്ടൂർ ടോണി, കടുത്തുരുത്തി സ്വദേശി റെജിമോൻ എന്നിവരാണ് പ്രതികള്‍. ഉഴവൂർ സ്വദേശികളായ സിജോ മോൻ ഫിലിപ്പ്, ജോജോ മാത്യു, സുമിത മേരി

എന്നിവർക്കെതിരെയാണ് കുറവിലങ്ങാട് പോലീസിന്റെ കേസുകള്‍. 73.17 ലക്ഷം, 86.45 ലക്ഷം, 61.90 ലക്ഷം എന്നീ രൂപയുടെ തട്ടിപ്പ് പ്രതികള്‍ നടത്തിയതായാണ് എഫ്‌ഐആർ. എറണാകുളം, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ്, വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍