
തിരുവനന്തപുരം: ഇനിയങ്ങോട്ടു വിദ്യാഭ്യാസം കഠിനമെന്ന മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ എട്ടാം ക്ലാസില്‍ നടപ്പാക്കിയ മിനിമം മാർക്ക് സമ്ബ്രദായം 2025-26 മുതല്‍ 5,6,7 ക്ലാസുകളിലും നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.
ശിവൻകുട്ടി പറഞ്ഞു.
പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എട്ടാം ക്ലാസ്സില്‍ വിജയകരമായി സബ്ജക്‌ട് മിനിമവും തുടർക്ലാസുകളും നടപ്പാക്കിയതിന്റെ പശ്ചാത്തലത്തില്‍ വിദ്യാർഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
മാത്രമല്ല വാർഷിക എഴുത്തുപരീക്ഷയില്‍ 30% മാർക്ക് നേടാനാകാത്തവർക്കു പുനഃപരീക്ഷ നടത്തും. 30% മാർക്ക് നേടാത്തവർക്കും ഒൻപതാം ക്ലാസ് വരെ സ്ഥാനക്കയറ്റം തടയില്ല. എട്ടാം ക്ലാസില്‍ നടപ്പാക്കിയ അതേ രീതിയില്‍ അവധിക്കാലത്തു സ്പെഷല്‍ ക്ലാസുകളിലൂടെ പഠനപിന്തുണ നല്‍കി വീണ്ടും പരീക്ഷ എഴുതിക്കും. 30% മാർക്കില്ലാത്ത വിഷയത്തില്‍ മാത്രമാകും പുനഃപരീക്ഷ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എട്ടാം ക്ലാസ് വിദ്യാർഥികള്‍ക്ക് ഇപ്പോള്‍ സ്കൂളുകളില്‍ ഇത്തരത്തില്‍ ക്ലാസ് നടക്കുകയാണ്. ഈ മാസം 25 മുതല്‍ 28 വരെയാണു പുനഃപരീക്ഷ.
അതേസമയം 2026-27 മുതല്‍ എസ്‌എസ്‌എല്‍സിക്ക് എല്ലാ വിഷയങ്ങളിലും എഴുത്തുപരീക്ഷയില്‍ 30% മാർക്ക് നേടിയാല്‍ മാത്രമേ ഉപരിപഠന യോഗ്യത ലഭിക്കൂ.
തുടർമൂല്യനിർണയത്തിന്റെ പേരില്‍ കിട്ടുന്ന 20% മാർക്കിനുപുറമേ എഴുത്തുപരീക്ഷയില്‍ 10% മാർക്ക് മാത്രം നേടുന്നവരും ജയിക്കുന്ന നിലവിലെ രീതിക്ക് അതോടെ അവസാനമാകും. പത്താം ക്ലാസില്‍ മോഡല്‍ പരീക്ഷയില്‍ 30% മാർക്ക് നേടാനാകാത്തവർക്കായി എസ്‌എസ്‌എല്‍സി പരീക്ഷയ്ക്കു മുൻപ് സ്പെഷ്യല്‍ ക്ലാസുകള്‍ നടത്താനാണു തീരുമാനമെന്നും മന്ത്രി പറഞ്ഞു.