
കെ.ആർ. നാരായണൻ സ്മാരക ബൈപാസിന് 3.49 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. തുക അനുവദിച്ച സംസ്ഥാന സർക്കാരിന് മോൻസ് ജോസഫ് എംഎല്‍എ നന്ദിയറിയിച്ചു.
സംസ്ഥാന സർക്കാരിന് അഭിനന്ദനവുമായി എല്‍ഡിഎഫ് മണ്ഡലം നേതൃത്വവും രംഗത്തുണ്ട്.
തോട് വഴിമാറ്റിയതും വഴി തോട്ടിലിറക്കിയതുമൊക്കെ ഒട്ടേറെ നിയമനടപടികള്‍ക്കും പരാതികള്‍ക്കും ഇടയാക്കി ബൈപാസിന് ഇപ്പോള്‍ ഫണ്ട് ലഭ്യമായപ്പോഴും അവകാശവാദങ്ങള്‍ ആവർത്തിക്കുന്നു. അംഗീകരിക്കപ്പെട്ടത് നിരന്തര ആവശ്യമെന്ന് എംഎല്‍എ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബൈപാസ് നിർമാണത്തിന് നിലവിലുള്ള തുകയ്ക്ക് പുറമേ അവശേഷിക്കുന്ന ബാക്കി തുക അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായതിനെത്തുടർന്ന് ഒന്നാം പിണറായി സർക്കാരില്‍ പൊതുമരാമത്തുമന്ത്രിയായിരുന്ന ജി. സുധാകരന് നിവേദനം സമർപ്പിച്ച് ചർച്ച നടത്തിയിരുന്നതായി മോൻസ് ജോസഫ് എംഎല്‍എ വ്യക്തമാക്കി.
ഫണ്ട് അനുവദിച്ചുകിട്ടാതെ വന്നതോടെ നിർമാണ കാര്യങ്ങള്‍ പുനരാരംഭിക്കാൻ കഴിഞ്ഞില്ല. രണ്ടാം പിണറായി സർക്കാർ അധികാരത്തില്‍ വന്നപ്പോള്‍ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസിനും കെ.എൻ. ബാലഗോപാലിനും വിവിധ നിവേദനങ്ങള്‍ സമർപ്പിച്ചു. പ്രശ്നം നിയമസഭയില്‍ ഉന്നയിച്ചു. ബൈപാസ് പൂർത്തീകരണത്തിന് മുൻഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോഴത്തെ നിയമസഭാ സമ്മേളനത്തില്‍ ബന്ധപ്പെട്ട മന്ത്രിമാരുമായി ചർച്ച നടത്തിയതായി മോൻസ് ജോസഫ് എംഎല്‍എ പറഞ്ഞു.
സർക്കാരിന്‍റെ നേരിട്ടുള്ള പദ്ധതിയില്‍ ചേർത്ത് കുറവിലങ്ങാട് ടൗണ്‍ ബൈപാസിന് ഫണ്ട് അനുവദിക്കണമെന്ന നിരന്തര ആവശ്യമാണ് ഇപ്പോള്‍ സർക്കാർ അംഗീകരിച്ചതെന്നും എംഎല്‍എ പറഞ്ഞു.