കുമരകം കുമ്മായ വ്യവസായ സഹകരണ സംഘത്തെ സർക്കാർ ഗ്രാന്റ് നൽകാതെ ശ്വാസം മുട്ടിക്കുന്നു: ഉത്പാദനവും വിപണനവും കുറഞ്ഞതോടെ അടച്ചുപൂട്ടൽ വക്കിൽ.

Spread the love

കോട്ടയം : സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ കോട്ടയം ജില്ലയിലെ ഏക കുമ്മായ വ്യവസായ സഹകരണ സംഘമായ കുമരകം സംഘത്തിന് ഉടനെ താഴ് വീഴും.

video
play-sharp-fill

സർക്കാരിന്റെ നിഷേധാത്മക സമീപനവും, സ്വകാര്യ വ്യക്തികളുടെ കടന്നുകയറ്റവുമാണ് ഈ സംഘത്തെ തകർച്ചയുടെ വക്കിലെത്തിച്ചത്.

ഉത്പാദനവും വിപണനവും കുറഞ്ഞതോടെ പ്രവർത്തനം നിറുത്തേണ്ട ഗുരുതര സാഹചര്യമാണ്. സർക്കാരില്‍ നിന്ന് സംഘങ്ങള്‍ക്ക് ഗ്രാന്റ് അനുവദിക്കുന്നുണ്ടെങ്കിലും ലഭിച്ചിട്ടില്ല. 2018 പ്രളയകാലത്തുണ്ടായ നഷ്ടവും ലഭിച്ചില്ല. സർക്കാർ സഹകരണ മേഖലയില്‍ നിന്നുള്ള സംഘങ്ങളില്‍ നിന്ന് കുമ്മായം വാങ്ങി നല്‍കിയാല്‍ സംഘങ്ങള്‍ക്ക് കരകയറാം. കുമരകം, അയ്മനം സഹകരണ ബാങ്കുകള്‍ മാത്രമാണ് സംഘത്തില്‍ നിന്ന് കുമ്മായം എടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ, മണ്ണഞ്ചേരി എന്നിവിടങ്ങളില്‍ വില കുറച്ചാണ് കുമ്മായം വില്‍ക്കുന്നത്. സംഘത്തില്‍ ടാക്‌സ് ഉള്‍പ്പെടെ പത്ത് കിലോയ്ക്ക് 150 രൂപയാണ് വില. ഇവയില്‍ നിന്ന് വില കുറച്ചാണ് സ്വകാര്യ ഫാക്ടറിയുടെ വില്പന. സർക്കാർ സഹകരണ ബാങ്കുകള്‍ വഴിയാണ് കൃഷി ആവശ്യത്തിനായി കർഷകർക്ക് കുമ്മായം വിതരണം ചെയ്യുന്നത്. സ്വകാര്യ ഫാക്ടറികളില്‍ നിന്നാണ് ഇത് എടുക്കുന്നത്.

നീറ്റുകക്കാ, ഡോളോമൈറ്റ്, കടല്‍ക്കക്കയുടെ ചിപ്പി എന്നിവ മിക്‌സ് ചെയ്താണ് വില്പന. വിലക്കുറവായതിനാല്‍ താത്പര്യം ഇതിനോടാണ്.
”വ്യവസായ വകുപ്പിന്റെ കീഴിലാണ് കുമ്മായ സംഘം പ്രവർത്തിക്കുന്നത്. പുനരുദ്ധാരണ ഗ്രാന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയെങ്കിലും നടപടിയില്ല.