കുടിവെള്ളത്തിന്റെ പേരിൽ കുമരകത്ത് ചേരിതിരിഞ്ഞ് സമരം:

Spread the love

സ്വന്തം ലേഖകൻ
കുമരകം: കുടിവെള്ളത്തിന്റെ പേരിൽ കുമരകത്ത് സമരപ്പോര്. പഞ്ചായത്ത് ഭരണ
കക്ഷിക്കാർ വാട്ടർ അതോറിറ്റി ഓഫിസിനു മുന്നിൽ സമരം നടത്തിയപ്പോൾ കോൺഗ്രസ് മെസർമാർ പഞ്ചായത്ത് ഓഫീസിൽ കുത്തിയിരുപ്പ നടത്തി.
വാട്ടർ അതോറിറ്റിയുടെ അനാസ്ഥയാണ് വെള്ളം കിട്ടാത്തതെന്നാണ് ഭരണകക്ഷി മെമ്പർമാരുടെ ആരോപണം.
കുടിവെള്ള പ്രശ്നം അതി രൂക്ഷ മായതോടെ നാട്ടുകാർ പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചതോടെയാണ് മെമ്പർ മാർ ചേരിതിരിഞ്ഞ് സമരം നടത്തിയത്
നാട്ടുകാരുടെ പരാതി പരിഹരിക്കാൻ പഞ്ചായത്ത് ഭരണ സമിതി അഗങ്ങൾ ഒടുവിൽ വാട്ടർ അതോറിറ്റി ഓഫിസിനു മുന്നിൽ ധർണ നടത്തി.
പഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബുവിൻ്റേയും വൈസ് പ്രസിഡൻ്റ് വി.കെ ജോഷിയുടേയും നേതൃത്വത്തിൽ പഞ്ചായത്തിലെ എല്ലാ ഭരണ കക്ഷി അംഗങ്ങളും ധർണയിൽ പങ്കെടുത്തു.

അതേസമയം കുമരകത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമമുണ്ടായിട്ടും നടപടി സ്വീകരിക്കാത്ത ഭരണ സമിതിയുടെ നിലപാടിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് മെമ്പർമാർ പഞ്ചായത്ത് പടിക്കൽ കുത്തിയിരിപ്പ് സമരം നടത്തി

നൂറുകണക്കിന് രോഗികൾ എത്തുന്ന ഗവൺമെൻറ് ഹോസ്പിറ്റൽ, കുമരകത്തിന്റെ തെക്കൻ മേഖലയായ കരിയിൽ കോളനി എന്നിവ ഉൾപ്പെടെ ഉള്ള പ്രദേശങ്ങളിൽ വെള്ളം ഇല്ലാതായിട്ട് ഒരു മാസക്കാലത്തോളം ആയി.
പഞ്ചായത്ത് സെക്രട്ടറിക്കും വാട്ടർ അതോറിറ്റി അധികാരികൾക്കും പലതവണ പരാതി നൽകിയിട്ടും തിരിഞ്ഞു നോക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു കോഗ്രസ് മെമ്പർമാരുടെ സമരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസ മെമ്പർമാരായ പി കെ മനോഹരൻ ,ജോഫി ഫെലിക്സ് ,ദിവ്യ ദാമോദരൻ എന്നിവരാണ് സമരം നടത്തിയത്. അതേസമയം കോൺഗ്രസും ഭരണകക്ഷി മെമ്പർമാരും നടത്തിയ സമരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് എന്ന് ബി.ജെ.പി മെമ്പർമാർ ആരോപിച്ചു.
/