മഴ മാറിയപ്പോൾ രോഗ ഭീഷണി: കുമരകത്തെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ഇല്ലാത്തതിൽ പ്രതിഷേധിച്ച് മഹിളാകോൺഗ്രസ്

Spread the love

കുമരകം: അതി തീവ്ര മഴയെ തുടർന്ന് കുമരകത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടി കിടന്ന് പലർക്കും പനി ഉൾപ്പെടെയുള്ള രോഗങ്ങൾ ബാധിച്ചു. വീടിൻറെ മുറ്റത്ത് പല സ്ഥലത്തും കെട്ടിക്കിടക്കുന്ന മലിനജലം. പനിയും കോവിഡ് പോലെയുള്ള പകർച്ചവ്യാധികളും മാരകരോഗങ്ങളും പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ കുമരകം ഗവൺമെൻറ് ഹോസ്പിറ്റലിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു

കുമരകത്ത് വെച്ച് ജി 20 ഉച്ചകോടി നടത്തിയപ്പോൾ എല്ലാവരും കണ്ടതാണ് നമ്മുടെ ഹോസ്പിറ്റലിൽ ആവശ്യത്തിന് ഡോക്ടർമാർ നേഴ്സുമാർ അറ്റൻഡർമാർ ഐസലേഷൻ വാർഡ് ഐസിയു ആവശ്യത്തിനു മരുന്നുകൾ എമർജൻസി ആയിട്ട് ഓപ്പറേഷൻ തീയേറ്ററുകൾ ആംബുലൻസുകൾ എല്ലാം ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തി. അതുപോലെ ഡോക്ടർമാർക്ക് താമസിക്കാനുള്ള കോർട്ടേഴ്സ് നിലവിൽ ഇവിടെ ഉള്ളത് അന്ന് വൃത്തിയാക്കി സജ്ജീകരിച്ചിരുന്നു.

ഈ ക്വാർട്ടേഴ്സിലാണ് അന്ന് ഡോക്ടർമാർ താമസിച്ചിരുന്നത് ഇതിനെല്ലാം ഉള്ള സൗകര്യങ്ങൾ ഈ ഹോസ്പിറ്റലിൽ ഉണ്ട് എന്ന് ഗവൺമെൻറ് തന്നെ വ്യത്തമാക്കി മുഖ്യമന്ത്രിയുടെ പരസ്യം പോലെ “”കുമരകം എന്തൊരു മാറ്റമാണ് മാറിയത്. “”.മൂന്ന് ദിവസം കഴിഞ്ഞു നാടകക്കാർ സ്റ്റേജ് അഴിച്ചു കൊണ്ടു പോകുന്ന പോലെ എല്ലാം അഴിച്ചു കൊണ്ടു പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകംകാർക്ക് വലിയ ഐസിയു ഒന്നും ഉള്ള ഹോസ്പിറ്റൽ ഇല്ലെങ്കിലും കുമരകത്തെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ആശുപത്രി സംവിധാനം ഉണ്ടാവണം.അപകടത്തിൽപ്പെട്ടു വരുന്നവർക്കും നെഞ്ചുവേദന ഉൾപ്പെടെ ഉള്ള മറ്റ് പകർച്ചവ്യാധി പോലെയുള്ള രോഗങ്ങൾക്കും പ്രാഥമിക ചികിത്സ നൽകുന്നതിന് ആവശ്യമായ സംവിധാനങ്ങളും വേണം. അത്യാസന്ന നിലയിൽ എത്തുന്ന രോഗികളെ അടിയന്തരത്തിനായി മറ്റ് ആശുപത്രിയിൽ എത്തിക്കേണ്ട ആംബുലൻസ് സൗകര്യവും

ഒരുക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുമ്പ് സമരം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി (HMC) നാല് മാസം മുൻപ് ചേർന്ന് എത്രയും വേഗം 24 മണിക്കൂറും ഡോക്ടർമാരെ നിയമിക്കും എന്ന് പറഞ്ഞിരുന്നു.

എന്നാൽ നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മഹിളാ കോൺഗ്രസ് മണ്ഡലംകമ്മിറ്റി അറിയിച്ചു. മണ്ഡലം പ്രസിഡണ്ട് സലിമ ശിവാത്മകൻ അധ്യക്ഷത വഹിച്ചു.സന്ധ്യ പ്രദീപ് , ഉഷ സോമൻ,ഗ്രേസി ബാബു,ലില്ലമ്മ മാത്യു,ലിറ്റിൽ ഷിൻസ്.. സോണിയ സോണി പ്രത്യേക ക്ഷണിതാക്കളായ ബ്ലോക്ക് ഭാരവാഹികൾ എ വി തോമസ് ആര്യപള്ളി, വിഎസ് പ്രദീപ് കുമാർ,പി എ ശശീന്ദ്രൻ, കൊച്ചുമോൻ പൗലോസ് പഞ്ചായത്ത് അംഗങ്ങളായ ജോഫി ഫെലിക്സ് ,ദിവ്യ ദാമോദരൻ എന്നിവർ പങ്കെടുത്തു.