
സ്വന്തം ലേഖകൻ
കുമരകം: കുമരകം വഴിയുള്ള ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് പരാതി നല്‍കി. ആര്‍ടിഎ ചെയര്‍പേഴ്‌സണ്‍ കൂടിയായ കോട്ടയം ജില്ലാ കളക്ടര്‍, സെക്രട്ടറി സ്ഥാനം വഹിക്കുന്ന ആര്‍ഡിഒ , സ്ഥലം എംഎല്‍എയും സഹകരണ, രജിസ്‌ട്രേഷന്‍ മന്ത്രിയുമായ വി.എന്‍. വാസവന്‍ , കെആര്‍എഫ്ബി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, കുമരകം പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ലാ പോലീസ് മേധാവി, കുമരകം എസ്‌എച്ച്‌ഒ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
കുമരകം അട്ടീപ്പീടിക – കൊഞ്ചുമട പ്രദേശങ്ങളിലെ യാത്രാ ദുരിതം പരിഹരിക്കാന്‍ താത്കാലിക ബണ്ടിലൂടെ നിലവില്‍ ബസുകള്‍ കടത്തിവിടുന്നുണ്ട്. എന്നാല്‍ വൈക്കം – ചേര്‍ത്തല ബസുകള്‍ പാലത്തിന് അക്കരയിക്കരെനിന്നു സര്‍വീസ് നടത്തുന്നതാണ് യാത്രാ ദുരിതത്തിന് കാരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വലിയ ഭാരം താങ്ങാന്‍ ശേഷിയുള്ള താത്കാലിക റോഡിലൂടെ ബസ് സര്‍വീസ് നടത്തിയാല്‍ കുമരകം-ചേര്‍ത്തല-വൈക്കം യാത്രാ ദുരിതം പരിഹരിക്കാന്‍ സാധിക്കുമെന്ന് പരാതിയില്‍ പറയുന്നു.
പാലം പൊളിച്ചു നീക്കുന്നതിന് മുന്പ് വരെ കോട്ടയത്തുനിന്നും കുമരകം വഴി ചേര്‍ത്തല, വൈക്കം ബസ് സര്‍വീസ് രാത്രി 9.30 വരെ നടന്നിരുന്നു. സര്‍വീസ് ഇരുകരകളില്‍ നിന്നുമാക്കിയതാേടെ 8.35നാണ് കോട്ടയത്തുനിന്നു കുമരകത്തേക്ക് അവസാന ബസ് പുറപ്പെടുന്നത്. കുമരകത്തുനിന്നും ചേര്‍ത്തലയിലേക്ക് രാത്രി 8.10നാണ് അവസാന ബസ്.
കുമരകത്ത് നിന്നുള്ള ബസ് സര്‍വീസ് നേരത്തെ അവസാനിക്കുന്നതിനാല്‍ ഓട്ടോറിക്ഷയിലാണ് പലരുടേയും തുടര്‍യാത്ര . ആറു മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് അറിയിച്ച് ആരംഭിച്ച പാലം നിര്‍മാണം നവംബര്‍ ഒന്നിന് 18 മാസം പിന്നിടുകയാണ്. പാലത്തിന്‍റെ നിര്‍മാണം 75 ശതമാനം പൂര്‍ത്തിയായങ്കിലും അപ്രോച്ച് റോഡിന്‍റെ ഡിസൈന്‍ പോലും നിശ്ചയിക്കപ്പെടാത്ത അവസ്ഥയാണുള്ളത്.
ഭൂമിയുടെ ഘടന അനുസരിച്ച് പില്ലറുകള്‍ സ്ഥാപിച്ചുള്ള അപ്രോച്ച് റോഡ് മാത്രമേ ഇവിടെ നിലനില്‍ക്കൂവെന്ന് കരാറുകാര്‍ പറയുന്നു. ഇപ്രകാരം ഇരുകരകളിലുമായി പന്ത്രണ്ട് പില്ലറുകള്‍ സ്ഥാപിച്ച് കോണ്‍ക്രീറ്റിംഗ് പൂര്‍ത്തീകരിക്കാന്‍ കുറഞ്ഞത് പന്ത്രണ്ട് മുതല്‍ പതിനഞ്ച് മാസം വരെ വേണ്ടി വരും.
യാത്രക്കാരുടെ ദുരിതം ഇല്ലാതാക്കാൻ താത്കാലിക റാേഡിലൂടെ എല്ലാ ബസുകളും കടത്തിവിടണമെന്നാണ് പരാതിക്കാരുടആവശ്യം.