ആകാശപാത പൊളിക്കാനാണോ പണിയാനാണോ ഉദ്ദേശിക്കുന്നത്; സർക്കാർ നാളെ ഹൈക്കോടതിയിൽ മറുപടി നൽകും; കോട്ടയം നഗരത്തിലെ ആകാശപാതയിൽ കൊമ്പുകോർത്ത് സിപിഎമ്മും കോൺഗ്രസും നേർക്കുനേർ നിൽക്കുമ്പോൾ ആകാശപാത പൊളിച്ചു മാറ്റുകയോ പണിതീർത്ത് തുറന്നുകൊടുക്കുകയോ ചെയ്യണമെന്ന തേർഡ് ഐ ന്യൂസിൻ്റെ ഹർജിയിൻമേൽ ഹൈക്കോടതി നിലപാട് നിർണായകം; തീരുമാനം വൈകിയാൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എകെ ശ്രീകുമാർ
കോട്ടയം: നഗരത്തിലെ ആകാശപാതയിൽ കൊമ്പുകോർത്ത് സിപിഎമ്മും കോൺഗ്രസും നേർക്കുനേർ നിൽക്കുമ്പോൾ ആകാശപാത പൊളിച്ചു മാറ്റുകയോ പണിതീർത്ത് തുറന്നുകൊടുക്കുകയോ ചെയ്യണമെന്ന തേർഡ് ഐ ന്യൂസിൻ്റെ ഹർജിയിൻ മേൽ നാളെ സർക്കാർ ഹൈക്കോടതിക്ക് മറുപടി നൽകും
ജൂലൈ 17ന് കേസ് പരിഗണിച്ചപ്പോൾ ഹർജി നീട്ടിക്കൊണ്ടുപോകാൻ ആവില്ലെന്നും തീരുമാനം ഉണ്ടാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
2015 ൽ 2:10 കോടി രൂപ ചിലവഴിച്ചാണ് ആകാശപാതയുടെ നിർമാണം ആരംഭിച്ചത്. എന്നാൽ സ്ഥലം ഏറ്റെടുപ്പ് പ്രതിസന്ധിയിലായതിനേ തുടർന്ന് പദ്ധതി തടസ്സപ്പെടുകയായിരുന്നു. ഇതോടെയാണ് പണി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് എ.കെ
ശ്രീകുമാർ റോഡ് സേഫ്റ്റി അതോറിറ്റിക്ക് കത്ത് നൽകിയത്. എന്നാൽ ആകാശപാതയുടെ പണി പൂർത്തികരിക്കാൻ ആവശ്യമായ സ്ഥലമില്ലന്ന് ഇവർ മറുപടി നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ തുടർന്നാണ് സർക്കാരിനേയും, റോഡ് സേഫ്റ്റി അതോറിറ്റിയേയും കോട്ടയം ജില്ലാ കളക്ടറേയും എതിർ കക്ഷികളാക്കി ശ്രീകുമാർ ഹൈക്കോടതിൽ ഹർജി നൽകിയത്.
ഈ ഹർജിയിൻ മേൽ വിധി വരാനിരിക്കേയാണ് ആകാശപാതയുടെ പേരിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും , തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും നിയമസഭയിൽ കൊമ്പ് കോർത്തത്. ഇതിന് പിന്നാലെയാണ് കോൺഗ്രസും സിപിഎമ്മും കോട്ടയത്ത് പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയത്.
അതേസമയം ഹർജിയിൽ തീർപ്പുണ്ടാകാതെ നീണ്ടുപോകുന്ന സാഹചര്യമുണ്ടായാൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ പറഞ്ഞു.
തേർഡ് ഐ ന്യൂസിന് വേണ്ടി അഡ്വ. കെ രാജേഷ് കണ്ണൻ ഹൈക്കോടതിയിൽ ഹാജരാകും