
സ്വന്തം ലേഖകൻ
കൊച്ചി: മുൻമന്ത്രി കെ.ടി ജലീലിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും സരിത്തും ഹൈകോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി. ഇന്ന് രാവിലെയാണ് അഭിഭാഷകർ മുഖേന കോടതിയിൽ ഹർജി സമർപ്പിച്ചത്.
പൊലീസിനെ ഉപയോഗിച്ച് സംസ്ഥാന സർക്കാർ വേട്ടയാടുകയാണെന്ന് സ്വപ്ന ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ ഇടപെട്ട് നീതിപൂർവമായ അന്വേഷണം കോടതി ഉറപ്പാക്കണമെന്നും ഹർജി ഇന്ന് തന്നെ പരിഗണിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ സംശയനിഴലിലാക്കിയതിന് പിന്നാലെയാണ് സ്വപ്ന സുരേഷിനും പി.സി.ജോർജിനുമെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. സ്വപ്ന തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന ആരോപിച്ച് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് കെ.ടി. ജലീൽ പരാതി നൽകിയത്.
സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നുമാണ് ജലീൽ നൽകിയ പരാതിയിലെ ആവശ്യം. ജലീലിന്റെ പരാതിയിൽ കേസെടുക്കാമോ എന്നത് സംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനിൽ നിന്ന് പൊലീസ് നിയമോപദേശം തേടിയിരുന്നു. ഗൂഢാലോചന, കലാപത്തിന് ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുക്കാമെന്ന നിയമോപദേശമാണ് ലഭിച്ചത്.