video
play-sharp-fill

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം; വി ശിവൻകുട്ടിക്കെതിരെ കരിങ്കൊടി; കെഎസ്‍യു നേതാവ് അറസ്റ്റിൽ

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം; വി ശിവൻകുട്ടിക്കെതിരെ കരിങ്കൊടി; കെഎസ്‍യു നേതാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മന്ത്രി ശിവൻകുട്ടിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ കെഎസ്‍യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ. മന്ത്രിയുടെ വാഹനം തടഞ്ഞു കരിങ്കൊടി കാണിച്ച സംഭവത്തിലാണ് അറസ്റ്റ്. വീട് വളഞ്ഞാണ് കെഎസ്‍യു ജില്ലാ പ്രസിഡൻ്റ് ഗോപു നെയ്യാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിലായിരുന്നു കെഎസ്‍യു പ്രതിഷേധം.

പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെന്നായിരുന്നു പ്രതിഷേധത്തിൽ മന്ത്രി വി ശിവൻ കുട്ടി പ്രതികരിച്ചിരുന്നത്. പത്ത് കെഎസ്‍യു പ്രവ‍ർത്തകരാണ് പ്രതിഷേധിച്ചത്. അവരുടെ സമരരീതി ഇതാണ്, വേറെ ഒന്നും ചെയ്തില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ കെഎസ്‌യു, എംഎസ്എഫ് തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ ദിവസങ്ങളായി പ്രതിഷേധിക്കുകയാണ്. ഇന്നലെ തലസ്ഥാനത്ത് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് എംഎസ്എഫ് പൂട്ടിയിട്ടിരുന്നു. ഇരുപതോളം പ്രവർത്തകരാണ് രാവിലെയോടെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് ഇരച്ചുകയറിയത്. ഇവരെയെല്ലാം പൊലീസെത്തി മാറ്റി. ബലപ്രയോഗത്തിലൂടെയാണ് ഇവരെ പുറത്തിറക്കിയത്. മലബാർ കേന്ദ്രീകരിച്ച് നടന്നുകൊണ്ടിരുന്ന സമരമിപ്പോൾ സംസ്ഥാനത്തുടനീളം വ്യാപിച്ചിരിക്കുകയാണ്.

മലപ്പുറത്തെ ആകെ ഒഴിവുകൾ 21,550 ആണെന്നും 11,083 അൺ എയ്ഡഡ് സീറ്റുകൾ ഒഴിവുണ്ടെന്നുമാണ് മന്ത്രി പുറത്തുവിടുന്ന കണക്കുകൾ. മലപ്പുറത്ത് ഇനി പ്രവേശനം നേടാനുള്ളത് 14,037 പേരാണ്. സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 2954 സീറ്റുകൾ മാത്രമാണ് മലപ്പുറത്ത് ഒഴിവ് വരുക. ബാക്കിയുള്ള രണ്ട് അലോട്ട്മെന്റ് കൂടി കഴിയുമ്പോൾ ഇനിയും മാറ്റുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് അലോട്ട്മെന്റുകൾ കഴിഞ്ഞു. ജൂൺ 24-ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. രണ്ട് അലോട്ട്മെന്റുകൾ കൂടിയുണ്ട്. സംസ്ഥാനത്ത് 4,21,621 അപേക്ഷകളാണ് ആകെ ലഭിച്ചത്. മെരിറ്റിൽ 2,68,192 പേർക്ക് അഡ്മിഷൻ നൽകി. സ്പോർട്ട്സ് ക്വാട്ടയിൽ 4336, കമ്മ്യൂണിറ്റി ക്വാട്ടയിൽ 18,850 എന്നിങ്ങനെയാണ് പ്രവേശനം നേടിയതെന്നുമാണ് മന്ത്രി നൽകുന്ന കണക്കുകൾ.