
കെഎസ്ആർടിസി ബസിൽ ദൂ യാത്രക്കിടെ മാലിന്യങ്ങള്‍ എവിടെ കളയുമെന്ന് ഓർത്തിരിക്കുന്നവരാകും പലരും. ചിലർ ആരെയും നോക്കാതെ പ്ലാസ്റ്റിക് കുപ്പികളും കവറുകളും പുറത്തേക്ക് വലിച്ചെറിയും. എന്നാൽ അത് ഇനി നടക്കുകയും ഇല്ല.അപ്പോൾ മാലിന്യം എവിടെ കളയും എന്ന ആശങ്ക ആവും, എന്നാൽ അത് ഇനി വേണ്ട. മാലിന്യമിടാൻ കെഎസ്‌ആർടിസി ബസില്‍ തന്നെ വേസ്റ്റ് ബിൻ സജ്ജമാക്കി തുടങ്ങി.ഡിപ്പോകളില്‍ ബിന്നും മാലിന്യ സംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കും. 600 ബിന്നുകളാണ് വയ്‌ക്കുന്നത്. ബസ്സുകളിലേക്കായി 2000 ബിൻ വാങ്ങി. സ്വകാര്യ ധനകാര്യസ്ഥാപനവുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്നിന്റെ ഭാഗമാണിത്. കെഎസ്‌ആർടിസി സ്റ്റാൻഡു കളിലും മാലിന്യം തള്ളുന്നത് തടയുന്നതിന്റെ ഭാഗമായി സിസിടിവി കാമറകളും സ്ഥാപിച്ചുതുടങ്ങി. പരിസരം മാലിന്യമുക്തമായതോടെ 85 ഡിപ്പോകള്‍ക്ക് ശുചിത്വമിഷന്റെ സർട്ടിഫിക്കേഷൻ ലഭിച്ചു. ഏഴ് ഡിപ്പോകള്‍ക്ക് കൂടി സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള പ്രവർത്തനം നടന്നുവരുന്നതായി സിഎംഡി പ്രമോജ് ശങ്കർ പറഞ്ഞു.