video
play-sharp-fill

ഇത് വരെ വോട്ടർ പട്ടികയിൽ പേര് ചേർത്തില്ലേ…?ഇതാ ഒരു സുവർണ്ണാവസരം,സൗജന്യമായി ഡബിൾ ഡെക്കർ ബസിൽ യാത്രയും!ലിസ്റ്റിൽ പേരും!…

ഇത് വരെ വോട്ടർ പട്ടികയിൽ പേര് ചേർത്തില്ലേ…?ഇതാ ഒരു സുവർണ്ണാവസരം,സൗജന്യമായി ഡബിൾ ഡെക്കർ ബസിൽ യാത്രയും!ലിസ്റ്റിൽ പേരും!…

Spread the love

സ്വന്തം ലേഖിക

കോട്ടയം:വോട്ടർ പട്ടികയിൽ പേരുചേർക്കാത്തവർക്ക് ഒരു സുവർണ്ണാവസരം.കോട്ടയം ജില്ലയിൽ 18 വയസ്സ് പൂർത്തിയാക്കിയ പൗരന്മാർക്കും ലിസ്റ്റിൽ പേരില്ലാത്തവർക്കും പേര് ചേർക്കാനായി കെ.എസ്.ആർ.ടി.സി.യുടെ ഡബ്ൾ ഡക്കർ ബസ് പര്യടനം നടത്തുന്നു.പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തോടനുബന്ധിച്ച് സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടർ എജുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ഭാഗമായി വോട്ടെടുപ്പിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിനുമായാണ് ജില്ല തെരഞ്ഞെടുപ്പ് വിഭാഗം ജില്ലയിൽ ഡബ്ൾ ഡക്കർ ബസ് ബോധവത്കരണ-രജിസ്‌ട്രേഷൻ യാത്ര ഒരുക്കിയത്.

ഡിസംബർ 2,3 തിയ്യതികളിൽ മാത്രമായിരിക്കും ഈ അവസരം.കോട്ടയം ജില്ലാ കളക്ടർ വി.വിഘ്നേശ്വരിയുടെ ആവശ്യപ്രകാരമാണ് തിരുവനന്തപുരത്ത് സർവിസ് നടത്തുന്ന കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം ഡബിൾ ഡെക്കർ ബസ് കോട്ടയത്തെത്തിയത്.കോട്ടയം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് ഏറ്റുമാനൂർ വരെയായിരുന്നു ഇന്നത്തെ പര്യടനം.കോട്ടയം ജില്ലയിലെ മുഴുവൻ നിയോജകമണ്ഡലങ്ങളിലും സർവീസ് നടത്തിയായിരിക്കും പര്യടനം അവസാനിപ്പിക്കുക.പോകുന്ന വഴിയിൽ ജനങ്ങൾ തിങ്ങി നിൽക്കുന്ന കവലകളിൽ വോട്ടവകാശത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നൽകുകയും വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തവർക്ക് നിർദ്ദേശം നൽകുന്നതിനായി അന്നൗൺസ്‌മെന്റ് നടത്തുകയും ചെയ്യും.രജിസ്റ്റർ ചെയ്യുന്നവർക്ക് നൽകുന്ന സമ്മാനക്കൂപ്പണുകളിൽ നിന്ന് നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് ആകർഷക സമ്മാനങ്ങളും നൽകും.ഇന്ന് രാവിലെ ഒമ്പതിന് ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു സമീപം കലക്ടർ വി. വിഘ്നേശ്വരി ഫ്ലാഗ് ഓഫ് ചെയ്ത യാത്ര ഉച്ചക്ക് 12 മുതൽ കോട്ടയത്ത് പര്യടനം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group