
തിരുവനന്തപുരം: വിവാഹം, സ്വകാര്യ യാത്രകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി കുറഞ്ഞ ചെലവില്‍ ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കി കെഎസ്‌ആർടിസി. ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ചെലവ് കുറച്ച് അധിക വരുമാനം നേടുന്നതിനായി നിലവില്‍ ലഭ്യമായ സ്പെയർ ബസ്സുകള്‍ ഉപയോഗപ്പെടുത്തി കൊണ്ടാണ് യാത്രകള്‍ സംഘടിപ്പിക്കുക.
ട്രിപ്പുകള്‍ ഒഴിവാക്കുന്ന സാഹചര്യത്തില്‍, വരുമാന ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് ആവശ്യാനുസരണം ചാർട്ടേർഡ് ട്രിപ്പുകള്‍ ലഭ്യമാക്കുവാനാണ് കെഎസ്‌ആർടിസി പദ്ധതിയിട്ടിട്ടുള്ളത്. കല്ല്യാണങ്ങള്‍ക്കും സ്വകാര്യപരിപാടികള്‍ക്കുമായുള്ള ചാർട്ടേർഡ് ട്രിപ്പുകള്‍ക്ക് നിരക്ക് വലിയ രീതിയില്‍ കെഎസ്‌ആർടിസി കുറവ് ചെയ്തിട്ടുണ്ട്. എ, ബി, സി, ഡി എന്നിങ്ങനെ നാലുവിഭാ ഗമാക്കിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. ഓർഡിനറി മുതല്‍ വോള്‍വോ വരെ ഈ നിരക്ക് ബാധകമാണ്.
ബസുകള്‍ അറ്റകുറ്റപ്പണി നടത്തി നിരത്തില്‍ ഇറക്കിയതോടെയാണ് കൂടുതല്‍ ബസുകള്‍ സ്വകാര്യ ട്രിപ്പിന് ലഭ്യമായത്. ഇതുപ്രകാരം നാല് മണിക്കൂർ ദൈർഘ്യമുള്ള 40 കിലോമീറ്റർ യാത്രയ്ക്ക് മിനി ബസാണെങ്കില്‍ 3500 രൂപ നല്‍കി യാല്‍ മതി. എട്ട് മണിക്കൂർ (100 കി ലോമീറ്റർ), 12 മണിക്കൂർ (150 കി ലോമീറ്റർ), 16 മണിക്കൂർ( 200 കിലോമീറ്റർ) എന്നിങ്ങനെയും ഒപ്പം കിലോമീറ്റററും ചേർത്താണ് നിരക്ക്. ജിഎസ്ടി ചേർത്തുള്ള തുകയാണിത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാല് മണിക്കൂറിന് ഓർഡിനറി ബസാണെങ്കില്‍ 3600 രൂപയാണ്. പഴയ വാടക പ്രകാരം നാല് മണിക്കൂറിന് ഓർഡിനറി ബസിന് 8500 രൂപയും ഫാസ്റ്റ് പാസഞ്ചറിന് 9000 രൂപയും സൂപ്പർ ഫാസ്റ്റ് 9500 രൂപയും സൂപ്പർ എക്സ‌്പ്രസി ന് 10000 രൂപയും വോള്‍വോയ്ക്ക് 13000 രൂപയുമായിരുന്നു.
ജിഎസ് ടി അതിന് പുറമേ നല്‍കണമായിരുന്നു. 40 കിലോമീറ്റർ എന്നത് ട്രിപ്പ് പോയി തിരിച്ചുവരുന്ന ദൂരമാ ണ്. അധികമായി വരുന്ന ഓരോ കിലോമീറ്ററിന് ബസിന്റെ ക്ലാസ് അനുസരിച്ചുള്ള തുകയും ജിഎസ് ടിയും നല്‍കണം.
ചാർട്ടേഡ് ട്രിപ്പുകള്‍ സംബന്ധിച്ച വിശദമായ നിരക്കുവിവരങ്ങള്‍ ചുവടെ നല്‍കിയിട്ടുള്ള പട്ടികയില്‍ ചേർക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കെഎസ്‌ആർടിസി ഡിപ്പോയുമായി ബന്ധപ്പെടുക.