
കൊച്ചി: ഇത്തരം നിസ്സാരമായ കാര്യത്തിന് സ്ഥലംമാറ്റത്തിന്റെ ആവശ്യമുണ്ടോ എന്ന് കെഎസ്‌ആർടിസിയോട് ഹൈക്കോടതി.
വെള്ളക്കുപ്പികള്‍ സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലംമാറ്റിയ നടപടിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. ബസിന്റെ മുൻവശത്ത് നിന്ന് കണ്ടെത്തിയത് മദ്യക്കുപ്പികളൊന്നും അല്ലല്ലോയെന്നും അച്ചടക്ക വിഷയങ്ങളില്‍ എപ്പോഴും സ്ഥലം മാറ്റമാണോ നടപടിയെന്നും എന്നും കോടതി ചോദിച്ചു.
ബസുകള്‍ വൃത്തിയായി കൊണ്ടുനടക്കാൻ ജീവനക്കാർക്ക് ഉത്തരവാദിത്തമുണ്ടെന്നായിരന്നു കോടതിയുടെ മറുപടി. അച്ചടക്ക നടപടിക്കുള്ള കെഎസ്‌ആർടിസിയുടെ അധികാരത്തില്‍ സംശയമില്ലെന്ന് പരാമർശിച്ച കോടതി, ഡ്രൈവർ ജൈമോൻ ജോസഫിന്റെ ഹർജി വിധി പറയാനായി മാറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജൈമോൻ ജോസഫ് നല്‍കിയ ഹർജിയില്‍ കെഎസ്‌ആർടിസി നല്‍കിയ സത്യവാങ്മൂലത്തിന്റെ വിശദീകരണങ്ങളും വാദങ്ങളുമാണ് പ്രധാനമായും ഇന്ന് കോടതിയില്‍ നടന്നത്. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന യാത്രയില്‍ ഡ്രൈവർക്ക് ദാഹിക്കുന്നത് സ്വാഭാവികമാണ്.
അത്തരം സന്ദർഭങ്ങളില്‍ നിരന്തരമായി വാഹനം കടകള്‍ക്ക് മുന്നില്‍ നിർത്തുകയെന്നത് യാത്രികർക്ക് കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്തുന്നതില്‍ തടസ്സം സൃഷ്ടിക്കുമെന്നതിനാലാണ് സാധാരണഗതിയില്‍ വെള്ളം കുപ്പികളില്‍ സംഭരിച്ചുവെക്കുന്നതെന്നായിരന്നു ഡ്രൈവർ ജൈമോൻ ജോസഫിന്റെ വാദം. മന്ത്രി ഓടുന്ന ബസ് തടഞ്ഞുവെയ്ക്കുന്നത് മറ്റേതൊരാളും ചെയ്യുന്നത് പോലെ തന്നെ കുറ്റകരമാണെന്നിരിക്കെ മാധ്യമങ്ങളെ വിളിച്ചുകൂട്ടി മന്ത്രി ചെയ്തത് തന്നെ അപമാനിക്കുന്നതിന് തുല്യമാണ്.
ഭരണപരമായ സൗകര്യത്തിന് വേണ്ടിയാണ് സ്ഥലംമാറ്റമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഒരു ഡ്രൈവറായ തനിക്ക് അതെങ്ങനെയാണ് സൗകര്യമാകുകയെന്നും ജൈമോൻ ചോദിച്ചു.




