കെഎസ്‌ആര്‍ടിസി ബസില്‍ മോഷണ ശ്രമം ; മോഷ്‌ടിക്കാൻ ശ്രമിച്ചത് അഭിഭാഷകയുടെ ബാഗില്‍ നിന്ന് ; സ്വര്‍ണവും പണവും മോഷ്ടിക്കാൻ ശ്രമിക്കവേ അതെ ബസിൽ യാത്ര ചെയ്ത പോലീസ് പ്രതിയായ 33 കാരിയെ കൈയോടെ പിടികൂടി ; അറസ്റ്റിലായ യുവതി പാലാ, കണ്ണമാലി സ്റ്റേഷനുകളില്‍ കേസുകളിൽ പ്രതി

Spread the love

സ്വന്തം ലേഖകൻ

അരൂർ:  കെഎസ്‌ആർടിസി ബസിനുള്ളിനുള്ളിൽ നിന്ന് വളയും പണവും തട്ടാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ബസില്‍ ചാടി കയറിയ യുവതി കൂടെ യാത്ര ചെയ്ത അഭിഭാഷകയുടെ ബാഗില്‍ നിന്ന് സ്വർണവും പണവും മോഷ്ടിക്കാൻ ശ്രമിക്കുകയായിരിന്നു. ശേഷം അതേ ബസിലെ യാത്രക്കാരിയായ എഎസ്‌ഐ ആണ് പ്രതിയെ കൈയോടെ പിടികൂടിയത്. തമിഴ്‌നാട് അണ്ണാനഗറിലെ സ്നേഹപ്രിയ (33) യാണ് ബസില്‍ വച്ച്‌ പിടിയിലായത്.

16,000 രൂപയും ഒരു പവന്‍റെ വളയുമാണ് യുവതി മോഷ്ടിച്ചത്. ചേർത്തല കോടതിയിലെ അഭിഭാഷകയായ കോടം തുരുത്ത് ഹരിത ഭവനത്തില്‍ അഷിത ഉണ്ണി (31) യുടെ ബാഗില്‍ നിന്നാണ് പണവും ആഭരണവും മോഷ്ടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണം മാറ്റിവാങ്ങാനായി ചമ്മനാട് ബസ് സ്റ്റോപ്പില്‍ നിന്ന് എറണാകുളത്തേക്ക് പോകാനായി കെഎസ്‌ആർടിസി ബസില്‍ കയറിയ അഷിത, ടിക്കറ്റ് എടുക്കാനുള്ള ചില്ലറക്കായി ബാഗ് തുറന്നപ്പോഴാണ് ബാഗില്‍ സൂക്ഷിച്ചിരുന്ന പണവും വളയും മോഷണം പോയതായി തിരിച്ചറിഞ്ഞത്.

ഈ സമയം അരൂർ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ സബിത സ്റ്റേഷനിലേക്ക് വരുന്നതിനായി ബസില്‍ ഉണ്ടായിരുന്നു. യുവതി നോട്ട് ചുരുട്ടി മാറ്റുന്നത് ശ്രദ്ധയില്‍പ്പെട്ട സബിത, ഉടനെ പിടികൂടുകയായിരുന്നു. വളയും പണവും ബസിന്റെ പ്ലാറ്റ്ഫോമിലേക്കിട്ട ശേഷം രക്ഷപ്പെടാൻ യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. ഉടനെ തന്നെ സബിതയുടെ സമയോചിത ഇടപെടലാണ് പണവും വളയും തിരിച്ചുകിട്ടാൻ കാരണമായത്.

അറസ്റ്റിലായ യുവതി വിവിധ പേരുകള്‍ പറഞ്ഞു പോലീസിനെ കുഴക്കിയിരുന്നു. പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ തിരച്ചില്‍ നടത്തിയാണ് ഇവരുടെ വിവരം ശേഖരിച്ചത്. തിരക്കുള്ള ആരാധനാലയങ്ങളിലും ബസ്സുകളിലുമാണ് യുവതി സാധാരണ മോഷണം നടത്തുന്നത്.

പാലാ, കണ്ണമാലി സ്റ്റേഷനുകളില്‍ കേസുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് മോഷണത്തിനായി കേരളത്തില്‍ എത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇവർ എന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ ചേർത്തല കോടതിയില്‍ ഹാജരാക്കി ഒടുവില്‍ റിമാൻഡ് ചെയ്തു.