
വൈദ്യുതി നിയമഭേദഗതിക്കെതിരെ വൈദ്യുതി ജീവനക്കാര്‍ ആഗസ്റ്റ് പത്തിന് അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നു
സ്വന്തം ലേഖകൻ
കോട്ടയം : ജൂലൈ19-നു തുടങ്ങിയ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ വൈദ്യുതി (ഭേദഗതി )ബില്‍ 2021 പാസ്സാക്കുമെന്ന് കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 10-ന് അഖിലേന്ത്യാ പണിമുടക്ക് നടത്തുവാന്‍ നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ്&എഞ്ചിനീയേഴ്‌സ്(എന്‍സിസിഒഇഇഇ)നാഷണല്‍ ചാപ്റ്റര്‍ തീരുമാനിച്ചിരിക്കുന്നു.
പണിമുടക്കിന് മുന്നോടിയായി, പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന ജൂലൈ 19- മുതൽ രാജ്യവ്യാപകമായി വൈദ്യുതി ഓഫീസുകള്‍ക്ക് മുമ്പില്‍ വമ്പിച്ച പ്രതിഷേധങ്ങൾനടന്നു വരുന്നു. നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയിലെ മുഴുവന്‍ ഘടക സംഘടനകളും വേവ്വേറെ പണിമുടക്ക് നോട്ടീസ് നൽകിക്കഴിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഗസ്റ്റ് 10ന് മുഴുവന്‍ ഇലക്ട്രിസിറ്റി ഓഫീസുകളിലുമുള്ള ജീവനക്കാര്‍ തെരുവിലിറങ്ങി പ്രകടനം നടത്തും. ആഗസ്റ്റ് – 5 ന് ജില്ലയിൽ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തുകൊണ്ട് ബഹുജന കണ്‍വെന്‍ഷന്‍ ഓൺലൈനായി നടന്നു. ജസ്റ്റീസ് K. Tതോമസ്, കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
കണ്‍വെന്‍ഷന്‍ അംഗീകരിച്ച പ്രമേയം കേന്ദ്ര ഊര്‍ജമന്ത്രിക്ക് അയച്ചുകൊടുത്തിട്ടുണ്ട്. എന്‍.സി.സി.ഒ.ഇ.ഇ.ഇ നേതാക്കൾ ശ്രമശക്തി ഭവന് മുമ്പില്‍ ധര്‍ണ്ണ നടത്തി വരികയാണ്. സമീപ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരും ധര്‍ണ്ണയില്‍ പങ്കെടുക്കുന്നുണ്ട്. ആഗസ്റ്റ് 10-ന് അഖിലേന്ത്യാ പണിമുടക്ക് നടക്കാൻ പോവുകയാണ്.
വൈദ്യുതി നിയമ (ഭേദഗതി) ബില്‍ പാസ്സാക്കുന്നതിലൂടെ രാജ്യത്തെ വൈദ്യുതി വിതരണ മേഖലയില്‍ സ്വകാര്യ കമ്പനികളെ പ്രവേശിപ്പിക്കുവാനാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം ശ്രമിക്കുന്നത്. ഒരു പ്രദേശത്ത് തന്നെ ഒന്നില്‍ കൂടുതല്‍ കമ്പനികളെ വൈദ്യുതി വിതരണത്തിന് അനുവദിക്കും.
ഇനിമുതല്‍ വൈദ്യുതി വിതരണത്തിന് ലൈസന്‍സ് വേണ്ടതില്ല. കമ്പനികള്‍ സംസ്ഥാന റെഗുലേറ്ററി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും. ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി വിതരണം നടത്തണമെന്നുണ്ടെങ്കില്‍ കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി.
സംസ്ഥാനങ്ങള്‍ക്ക് യാതൊരു നിയന്ത്രണവും ഉണ്ടാകുകയില്ല. ഇങ്ങനെ വരുന്ന സ്വകാര്യ കമ്പനികള്‍ നല്ലതോതില്‍ ലാഭം ലഭിക്കുന്ന ഉപഭോക്താക്കളെയും നഗരപ്രദേശങ്ങളെയും കയ്യടക്കും. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും കാര്‍ഷിക, ചെറുകിട, വ്യവസായിക ഉപഭോക്താക്കള്‍ക്കും വൈദ്യുതി വിതരണം നടത്തേണ്ട ബാധ്യത, പൊതുമേഖലാ കമ്പനികളുടേതായി മാറും. ഇതോടെ പൊതുമേഖലാ കമ്പനികള്‍ തകരും.
വൈദ്യുതി ജീവനക്കാര്‍ പിരിച്ചുവിടപ്പെടും. ക്രോസ്സ് സബ്‌സിഡി എടുത്തുകളയുന്നതോടെ സാധാരണക്കാരുടെ വൈദ്യുതി നിരക്ക് പലമടങ്ങ് വര്‍ദ്ധിക്കും. പാവപ്പെട്ടവരുടെ സൗജന്യങ്ങളെല്ലാം നിലയ്ക്കും. എല്ലാവരും ഒരേ വില തന്നെ നൽകേണ്ടി വരും.പാവപ്പെട്ടവര്‍ വൈദ്യുതി കണക്ഷന്‍ ഉപേക്ഷിക്കേണ്ടി വരും. കര്‍ഷകര്‍ക്കും സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കും സൗജന്യ നിരക്കില്‍ വൈദ്യുതി ലഭിക്കുന്നത് ഇല്ലാതാവും.
ഇത് രാജ്യത്തിന്റെ ഉദ്പ്പാദന മേഖലയെ മുരടിപ്പിക്കും. തൊഴിലില്ലായ്മ കുതിച്ചുയരുന്നതിന് ഇടയാക്കും. വൈദ്യുതി എന്നത് ഭരണഘടനയിലെ സമവര്‍ത്തി പട്ടികയിലാണുള്ളത്. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും അധികാരമുള്ള വിഷയത്തില്‍ സംസ്ഥാനങ്ങളെ നോക്കുകുത്തിയാക്കി ഏകപക്ഷീയമായി നിയമ നിര്‍മ്മാണം നടത്തുന്നത് ഫെഡറലിസത്തിന് എതിരാണ്.
പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് പോലും വിടാതെ പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ പോലും കാറ്റില്‍ പറത്തിക്കൊണ്ടാണ് കേന്ദ്ര ഗവണ്‍മെന്റ് ഇലക്ട്രിസിറ്റി (ഭേദഗതി) ബില്‍ പാസ്സാക്കുവാന്‍ ശ്രമിക്കുന്നത്. വൈദ്യുതി വിതരണത്തിന് വരുന്ന സ്വകാര്യ കമ്പനികള്‍ പുതിയ വിതരണ ശൃംഖലകള്‍ സ്ഥാപിക്കേണ്ടതില്ല.’ നിലവില്‍ പൊതുമേഖലാ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതും രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കെട്ടിപ്പടുത്തതുമായ അതിവിപുലമായ വൈദ്യുതി വിതരണ ശൃംഖലകള്‍ സ്വകാര്യ കമ്പനികളുടെ ലാഭക്കച്ചവടത്തിനായി വിട്ടുകൊടുക്കപ്പെടും.
എത്ര കമ്പനികള്‍ വന്നാലും നിലവിലുള്ള ലൈനുകളിലൂടെയാവും വൈദ്യുതി വിതരണം ചെയ്യുക. ഇതിലൂടെ എന്ത് അധിക കാര്യക്ഷമതയും ഗുണമേന്‍മയുമാണ് കൊണ്ടുവരിക? ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന സേവനം പോലും ലഭിക്കാതാകും. രാജ്യത്ത് സ്വകാര്യവല്‍ക്കരിക്കപ്പെട്ട ഒറീസ്സ അടക്കമുള്ള സംസ്ഥാനങ്ങളിലെയും നിരവധിയായ നഗരങ്ങളിലെയും അനുഭവം ഗവണ്‍മെന്റിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
അവിടങ്ങളിലെ ല്ലാം സ്വകാര്യകമ്പനികള്‍ മോശപ്പെട്ട പ്രകടനം കാഴ്ചവെച്ചതിന്റെ ഭാഗമായി അവരെ വിതരണ ചുമതലകളില്‍ നിന്നും ഒഴിവാക്കി പൊതുമേഖലാ കമ്പനികളെ ഏല്‍പ്പിക്കേണ്ടി വന്നു. കേരളത്തിൽ കഴിഞ്ഞ പ്രളയകാലത്ത് 10 ദിവസം കൊണ്ട് 99% കണക്ഷനും പുന:സ്ഥാപിക്കാൻ കഴിഞ്ഞു. സ്വകാര്യ മേഘലനഷ്ടം നികത്താതെ പുന:സ്ഥാപിക്കില്ല.
എന്നാല്‍ ഈ അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാതെ വന്‍കിട സ്വകാര്യ കോര്‍പ്പ റേറ്റുകള്‍ക്ക് ലാഭം കൊയ്യുന്നതിനുവേണ്ടി രാജ്യ താല്‍പര്യങ്ങള്‍ ബലികഴിച്ചു കൊണ്ട് രാജ്യത്തെ വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള തീവ്രശ്രമമാണ് കേന്ദ്ര ഗവണ്‍മെന്റ്‌നടത്തുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ പൊതുതാല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടി വൈദ്യുതി ജീവനക്കാര്‍ നടത്തുന്ന പ്രക്ഷോഭം വലിയ തൊഴിലാളി-ബഹുജന പ്രക്ഷോഭമാക്കി വളര്‍ത്തിയെടുക്കുന്നതിന് മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടേയും പിന്തുണയും സഹായവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു