play-sharp-fill
ലൈൻ ഓഫ് ചെയ്ത് വൈദ്യുതിത്തൂണില്‍ കയറി, ജോലിക്കിടെ കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  ; ലൈനില്‍ വൈദ്യുതി എങ്ങനെയെത്തിയെന്നത് സംബന്ധിച്ച്‌ അന്വേഷണം നടത്തുമെന്ന് കെ.എസ്.ഇ.ബി കാക്കയങ്ങാട് സെക്ഷൻ അസി. എൻജിനീയർ അറിയിച്ചു

ലൈൻ ഓഫ് ചെയ്ത് വൈദ്യുതിത്തൂണില്‍ കയറി, ജോലിക്കിടെ കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം ; ലൈനില്‍ വൈദ്യുതി എങ്ങനെയെത്തിയെന്നത് സംബന്ധിച്ച്‌ അന്വേഷണം നടത്തുമെന്ന് കെ.എസ്.ഇ.ബി കാക്കയങ്ങാട് സെക്ഷൻ അസി. എൻജിനീയർ അറിയിച്ചു

ഇരിട്ടി : ലൈൻ ഓഫ് ചെയ്ത് വൈദ്യുതിത്തൂണില്‍ കയറി ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം.

കാക്കയങ്ങാട് ഇലക്‌ട്രിക്കല്‍ സെക്ഷനിലെ ലൈൻമാൻ വട്ടക്കയം എളമ്ബയിലെ സജിന നിവാസില്‍ വി.വി. സന്തോഷ് (50) ആണ് മരിച്ചത്. താഴെ റോഡിലുണ്ടായിരുന്ന സഹജീവനക്കാർ അസ്വാഭാവികമായ ശബ്ദംകേട്ട് മുകളിലേക്ക് നോക്കിയപ്പോള്‍ സന്തോഷ് ഷോക്കേറ്റ് ലൈനില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഉടൻ നാട്ടുകാരുടെ സഹായത്തോടെ തില്ലങ്കേരിയിലുണ്ടായിരുന്ന ക്രെയിൻ എത്തിച്ച്‌ സന്തോഷിനെ താഴെയിറക്കി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തിങ്കളാഴ്ച രാവിലെ 11.30 ഓടെ തില്ലങ്കേരി കാവുംപടി അംഗൻവാടിക്ക് സമീപത്തായിരുന്നു അപകടം. ലൈൻ ഓഫ് ചെയ്താണ് പ്രവൃത്തി നടത്തിയതെന്നും ലൈനില്‍ വൈദ്യുതി എങ്ങനെയെത്തി എന്നതുസംബന്ധിച്ച്‌ അന്വേഷണം നടത്തുമെന്നും കെ.എസ്.ഇ.ബി കാക്കയങ്ങാട് സെക്ഷൻ അസി. എൻജിനീയർ കെ.കെ. പ്രമോദ് കുമാർ അറിയിച്ചു. മൃതദേഹം മുഴക്കുന്ന് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ആശുപത്രിയിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് കാക്കയങ്ങാട് കെ.എസ്.ഇ.ബി ഓഫിസ് പരിസരത്തും കൊതേരി തറവാട്ട് വീട്ടിലും തുടർന്ന് കൂരൻമുക്ക് എളമ്ബയിലും പൊതുദർശനത്തിന് വെക്കും.

മട്ടന്നൂർ മുതലക്കലിലെ പുതുക്കളത്തില്‍ ഹൗസില്‍ സി. കുഞ്ഞിരാമന്റെയും വി.വി. കൗസല്യയുടെയും മകനാണ്. ഭാര്യ: സജിനി. മക്കള്‍: ദേവനന്ദ, വൈഗ (ഇരുവരും വിദ്യാർഥികള്‍). സഹോദരങ്ങള്‍: ബാബു, സുഭാഷ് (ഇരുവരും ഓട്ടോ ഡ്രൈവർമാർ), സുമിത്ര, അനുപമ.