കെ റെയില്‍ വാഴക്കുലക്ക് ലേലത്തില്‍ കിട്ടിയത് 60250 രൂപ; തുക വയോധികയ്ക്ക് വീട് വെയ്ക്കാൻ സംഭാവന നല്‍കും

Spread the love

തൃശ്ശൂര്‍: കെ റെയില്‍ സില്‍വര്‍ ലൈൻ വിരുദ്ധ സമര സമിതി വിളവെടുത്ത വാഴക്കുലയ്ക്ക് ഇന്നലെ ലേലത്തില്‍ കിട്ടിയത് 60250 രൂപ.

തൃശ്ശൂര്‍ പാലക്കല്‍ സ്വദേശി ബാബുവിന്റെ പറമ്പില്‍ നട്ട വാഴയാണ് കുലച്ചത്. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി വാഴകള്‍ നട്ടത്.

വാഴക്കുലയ്ക്ക് ലേലത്തിലൂടെ കിട്ടിയ തുക ചെങ്ങന്നൂരിലെ വയോധിക തങ്കമ്മയ്ക്ക് വീട് പണിയാൻ നല്‍കുമെന്ന് ബാബു അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തങ്കമ്മയുടെ ചെറിയ വീടിനകത്ത് അടുപ്പില്‍ കെ റെയില്‍ കുറ്റി സ്ഥാപിച്ചത് വലിയ വിവാദമായിരുന്നു. പാലയ്ക്കല്‍ സെന്ററിലായിരുന്നു ഇന്നലെ ലേലം വിളി നടന്നത്.

സംസ്ഥാനത്ത് എല്‍ഡിഎഫ് എംഎല്‍എമാരുടെ എണ്ണത്തിന് തുല്യമായി 99 വാഴകളാണ് സമര സമിതി കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ നട്ടത്. ഈ വാഴകളിലായിരുന്നു വിളവെടുപ്പ്. കുലകളുമായി പ്രതിഷേധ മാര്‍ച്ചും യോഗവും പാലയ്ക്കല്‍ സെന്ററില്‍ ഇന്നലെ നടന്നു.

ലേലം വിളിച്ച ഉടനെ തുക പ്രത്യേകം സജ്ജീകരിച്ച പെട്ടിയില്‍ നിക്ഷേപിക്കുന്ന വിധത്തിലായിരുന്നു ലേല നടപടികള്‍. കെ വി പ്രേമൻ എന്നയാളാണ് കുല വാങ്ങിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തുക ലഭിച്ച കെ റെയില്‍ വാഴക്കുലയായി പാലയ്ക്കലിലേത് മാറി.