കെ.രാധാകൃഷ്ണനോട് ചെയ്തത് കൊടും ചതി: മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ളയാളാണ്:എംപിയാക്കി ഒതുക്കിയെന്ന് ആക്ഷേപം: നിഷേധിച്ച്‌ എല്‍ഡിഎഫ് കണ്‍വീനര്‍

Spread the love

തൃശ്ശൂര്‍: മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടായിരുന്ന കെ. രാധാകൃഷ്ണനെ എംപിയാക്കിയത് ഗൂഡ ഉദ്ദേശത്തോടെയെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ്.
ടൂറിസമോ പൊതുമരാമത്തോ ആഭ്യന്തരമോ പോലും മുതിർന്ന നേതാവായ രാധാകൃഷ്ണന് നല്‍കിയിരുന്നില്ല.

രാധാകൃഷ്ണനെ പറഞ്ഞു വിട്ട് സ്ഥാപിത താല്‍പര്യക്കാരെ മന്ത്രിയാക്കാനാണ് സി പി എം ശ്രമിച്ചതെന്നും കൊടിക്കുന്നില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാധാകൃഷ്ണനോട്

ആഭിമുഖ്യമുള്ള സിപിഎം അണികളുടെയും അനുഭാവികളുടെയും വോട്ട് കൂടി ലക്ഷ്യമിട്ടാണ് ചേലക്കരയില്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് കോണ്‍ഗ്രസ് തിരികൊളുത്തുന്നത്
.
പ്രചരണം അടിസ്ഥാനരഹിതമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടി.പി രാമകൃഷ്ണൻ പ്രതികരിച്ചു.കെ.രാധാകൃഷ്ണനെ മാറ്റിയത് ഒതുക്കാൻ വേണ്ടിയെന്ന പ്രചാരണത്തിന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിസ്ഥാനമില്ല. മുഖ്യമന്ത്രിക്കെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉന്നയിക്കുക എന്നത് തുടർച്ചയായുള്ള സമീപനം മാത്രമാണ്.ഇതിന് മുന്നില്‍ നില്‍ക്കുന്നത് യുഡിഎഫാണ്.മുഹമ്മദ്

റിയാസ് മന്ത്രി ആയത് മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയില്‍ അല്ല. അദ്ദേഹം പാർട്ടി ഏല്‍പ്പിക്കുന്ന ചുമതലകള്‍ മികച്ച രീതിയില്‍ നിറവേറ്റി.ഇത് പരിഗണിച്ചാണ് പദവികള്‍

നല്‍കിയത്..റിയാസിന്‍റെ സ്ഥാനത്തെ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു