video
play-sharp-fill

കോഴിക്കോട് യുവാവിന്‍റെ ദുരൂഹ മരണം; സുഹൃത്തിനെ കുടുക്കിയത് സിസിടിവി; മദ്യലഹരിയില്‍ താന്‍ ഓടിച്ച കാറിടിച്ചാണ് യുവാവ് മരിച്ചതെന്ന് മൊഴി; ഒപ്പമുണ്ടായിരുന്ന യുവതിയെ ചോദ്യം ചെയ്തു

കോഴിക്കോട് യുവാവിന്‍റെ ദുരൂഹ മരണം; സുഹൃത്തിനെ കുടുക്കിയത് സിസിടിവി; മദ്യലഹരിയില്‍ താന്‍ ഓടിച്ച കാറിടിച്ചാണ് യുവാവ് മരിച്ചതെന്ന് മൊഴി; ഒപ്പമുണ്ടായിരുന്ന യുവതിയെ ചോദ്യം ചെയ്തു

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍.

കണ്ണൂര്‍ കേളകം സ്വദേശി സമീഷ് ടി ദേവിനെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ താന്‍ ഓടിച്ച കാറിടിച്ചാണ് സുഹൃത്ത് മരിച്ചതെന്ന് സമീഷ് പൊലീസിന് മൊഴി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ശനിയാഴ്ചയാണ് നാദാപുരം കനാല്‍ റോഡില്‍ കാസര്‍കോട് സ്വദേശി ശ്രീജിത്തിനെ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. വൈദ്യുത പോസ്റ്റിലിടിച്ച രീതിയില്‍ ഇയാളുടെ കാറും സമീപത്തുണ്ടായിരുന്നു. നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീജിത്തിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.

അപകട മരണമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും ഒപ്പമുണ്ടായിരുന്ന ഒരാള്‍ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പിന്നീട് പൊലീസിന് കിട്ടി. ഇത് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് സമീഷ് പിടിയിലായത്.

സംഭവത്തെക്കുറിച്ച്‌ സമീഷ് നല്‍കിയ മൊഴിയും കേസില്‍ നിര്‍ണായകമാകും. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനാണ് കണ്ണൂരില്‍ നിന്ന് സമീഷ് എത്തിയത്. മാഹിയിലെ ബാറില്‍ വച്ച്‌ ശ്രീജിത്തിനെ പരിചയപ്പെട്ടു. ഇരുവരും ചേര്‍ന്ന് മദ്യപിച്ച ശേഷം ശ്രീജിത്തിന്‍റെ കാറില്‍ നരിക്കാട്ടേരിയിലേക്ക് പോയി.

അമിതമായി മദ്യപിച്ചിരുന്ന ശ്രീജിത്ത് യുവതിയുടെ വീടിനടുത്ത് വെച്ച്‌ കാറില്‍ ഇറങ്ങുകയും സമീഷ് കാറുമായി ഭക്ഷണം വാങ്ങാന്‍ പോവുകയും ചെയ്തു. അമിത മദ്യലഹരിയില്‍ റോഡരികില്‍ കിടന്ന ശ്രീജിത്തിന്‍റെ ദേഹത്തേക്ക് കാര്‍ കയറിയിറങ്ങിയെന്നാണ് സമീഷ് നല്‍കിയ മൊഴി.