കോഴിക്കോട് ഡോക്‌ടർക്ക് വെട്ടേറ്റ സംഭവം: കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി എത്തിയതെന്ന് ആശുപത്രി സൂപ്രണ്ട്; സാമ്പത്തിക ഇടപാട് നടന്നോ എന്നും സംശയം

Spread the love

കോഴിക്കോട്: കോഴിക്കോട് ഡോക്‌ടർക്ക് വെട്ടേറ്റ സംഭവത്തില്‍ കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി എത്തിയതെന്ന് താമരശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഗോപാലകൃഷ്‌ണൻ. പ്രതി സനൂപിന്റെ പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്നും സാമ്പത്തിക ഇടപാട് നടന്നോ എന്നും സംശയമുള്ളതായും അദ്ദേഹം പറഞ്ഞു.

കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയം ചർച്ചചെയ്‌ത് പരിഹരിച്ചശേഷം ഒരു സംഘം ആശുപത്രിയില്‍ വാഴവച്ചിരുന്നു എന്നും ഒരു സംഘടനാ നേതാവ് ഭീഷണിപ്പെടുത്തി. ഇന്നലത്തെ സംഭവത്തിന് പിന്നില്‍ മറ്റ് ആളുകളുമുണ്ടെന്നാണ് സംശയം എന്നുമാണ് ഗോപാലകൃഷ്‌ണൻ പറഞ്ഞത്.

ഇന്നലെ ഉച്ചക്ക് 1.45നാണ് താമരശേരി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറും അസിസന്റ് സർജനുമായ ഡോ. പിടി വിപിന്റെ (35) തലയ്ക്ക് മാരകമായി വെട്ടേറ്റത്. മസ്തിഷ്ക ജ്വരം ബാധിച്ച ഒൻപത് വയസുള്ള തന്റെ മകള്‍ മരിച്ചത് ഡോക്ടർമാരുടെ വീഴ്ച കൊണ്ടാണെന്ന ധാരണയില്‍ പിതാവായ സനൂപ് ആക്രമിക്കുകയായിരുന്നു. ഡോ. വിപിനായിരുന്നില്ല സനൂപിന്റെ മകളെ ചികിത്സിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂപ്രണ്ടിനെ ആക്രമിക്കാനാണ് ബാഗില്‍ ഒളിപ്പിച്ച കൊടുവാളുമായി സനൂപ് വന്നത്. സൂപ്രണ്ട് മീറ്റിംഗിലായിരുന്നു. അതേ മീറ്റിംഗില്‍ നിന്ന് രോഗിയുടെ ലാബ് റിപ്പോർട്ട് പരിശോധിക്കാൻ ഇറങ്ങി വന്നതായിരുന്നു ഡോ.വിപിൻ. സൂപ്രണ്ടിന്റെ ഓഫീസില്‍ കയറിയാണ് ലാബ് റിപ്പോർട്ട് വാങ്ങി പരിശോധിച്ചത്. ഡോക്ടറുമായി സംസാരിച്ചുകൊണ്ടു നിന്നവരുടെ തലയ്ക്ക് മുകളിലൂടെ കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. കൂർത്ത അഗ്രഭാഗമാണ് തുളഞ്ഞു കയറിയത്. ഡോക്ടർതന്നെ അക്രമിയെ തടഞ്ഞു. മറ്റുമുള്ളവർ ഓടിയെത്തി കീഴടക്കുകയായിരുന്നു.