
കോഴിക്കോട് ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവം ;ഷബ്‌നയെ ഭർത്താവിന്റെ ബന്ധുക്കൾ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.
സ്വന്തം ലേഖിക
കോഴിക്കോട്: കോഴിക്കോട് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ വടകര സ്വദേശി ഷെബിനയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
ഷെബിനയുടെ ഭര്‍ത്താവ് ഹബീബിന്റെ ഉമ്മയും പെങ്ങളും യുവതിയെ മര്‍ദിച്ചിരുന്നതായി നേരത്തേ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന ദൃശ്യങ്ങളാണിപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2010ലായിരുന്നു ഷെബിനയും ഹബീബും തമ്മിലുള്ള വിവാഹം. ഇക്കാലയളവിനിടെ ഭര്‍തൃവീട്ടിലെ പീഡനങ്ങളെ കുറിച്ച് നിരവധി തവണ ഷെബിന വീട്ടില്‍ വിളിച്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍ വീട്ടിലേക്ക് തിരിച്ചുവരാൻ പറയുമ്ബോഴൊക്കെ താനിത് സഹിച്ചു കൊള്ളാമെന്നായിരുന്നു ഷെബിനയുടെ മറുപടിയെന്ന് ബന്ധുക്കള്‍ പറയുന്നു.
വലിയ രീതിയിലുള്ള പീഡനങ്ങള്‍ ഷെബിന ഭര്‍തൃവീട്ടില്‍ സഹിച്ചിരുന്നതായാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
പീഡനം അസഹ്യമായതോടെ ഭര്‍ത്താവുമൊത്ത് മാറിത്താമസിക്കാൻ ഷെബിന തീരുമാനിച്ചിരുന്നെങ്കിലും ഷെബിനയുടെ സ്വര്‍ണമുള്‍പ്പടെ തിരികെ നല്‍കാൻ ഹബീബിന്റെ ഉമ്മയും സഹോദരിയും തയ്യാറായില്ല. ഇത് ചോദിച്ചപ്പോഴും രൂക്ഷമായി അധിക്ഷേപിച്ചതായി ബന്ധുക്കള്‍ പറയുന്നു.
ഷെബിന മരിച്ചു എന്നുറപ്പ് വരുത്തിയ ശേഷമാണ് ഭര്‍തൃവീട്ടുകാര്‍ വിവരം അറിയിക്കുന്നതെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്. ജീവനൊടുക്കാനുള്ള മാനസികാവസ്ഥയിലായിട്ടും യുവതിക്ക് വേണ്ട സഹായം നല്‍കാൻ ഇവര്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മരിച്ച ശേഷം ഷെബിനയ്ക്ക് ജീവനുണ്ടോയെന്ന് ഹബീബിന്റെ പിതാവും സഹോദരനും ടോര്‍ച്ചടിച്ച് നോക്കുന്ന ദൃശ്യങ്ങളും കൈവശമുണ്ടെന്നാണ് ബന്ധുക്കളുടെ അറിയിച്ചിരിക്കുന്നത്
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷെബിനയെ ഹബീബിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയും അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയുമായിരുന്നു.