പ്രണയാഭ്യാർത്ഥന നിരസിച്ചതിൽ നഴ്സിനെ കൊല്ലാൻ ശ്രമം: ആസൂത്രിത നീക്കമെന്ന് പോലീസ്

Spread the love

മാന്നാർ: വിവാഹാഭ്യർഥന നിരസിച്ചതിനു പിന്നാലെ യുവതിയുടെ വീട്ടിലെത്തി യുവാവ് അഞ്ചുപേരെ വെട്ടിപ്പരുക്കേൽപിച്ചു. ചെന്നിത്തല കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ ഭാര്യ നിർമല മകൻ സുജിത് മകൾ സജിന റാഷുദ്ദീന്റെ സഹോദരീ ഭർത്താവ് കാരാഴ്മ എടപ്പറമ്പിൽ ബിനു എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ ആക്രമിച്ച സമീപവാസി കാരാഴ്മ നമ്പോഴിൽ തെക്കേതിൽ രഞ്ജിത് രാജേന്ദ്രനെ പൊലീസ് പിടികൂടി. കഴിഞ്ഞ വെള്ളി രാത്രി 10നാണു സംഭവം.

കുവൈറ്റിൽ നഴ്സായ സജിനയോടു രഞ്ജിത് വിവാഹാഭ്യർഥന നടത്തിയിരുന്നു. എന്നാൽ സജിന ഇതു നിരസിച്ചു. പ്രകോപിതനായ രഞ്ജിത് സജിന നാട്ടിലെത്തിയ ദിവസം തന്നെ വെട്ടുകത്തിയും ഇലക്ട്രിക് കേബിൾ മുറിക്കാൻ ഉപയോഗിക്കുന്ന ചെറിയ കത്തിയുമായി സജിനയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. സജിനയുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റുള്ളവരെയും രഞ്ജിത്ത് ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ റാഷുദ്ദീനെയും സജിനയെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തു.

സജിനയുടെ ഭർത്താവിന്റെ മരണശേഷമാണു രഞ്ജിത്ത് വിവാഹാഭ്യർഥന നടത്തിയത്. രഞ്ജിത്തിന്റെ സ്വഭാവദൂഷ്യം കാരണം സജിന വിവാഹാഭ്യർഥന നിരസിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സജിന നാട്ടിലെത്തിയ വിവരം അറിഞ്ഞ രഞ്ജിത് രാത്രി സജിനയുടെ വീടിനു സമീപം ഒളിച്ചിരുന്നു. രാത്രി 10നു സജിന വീടിനു പുറത്തേക്കിറങ്ങിയപ്പോൾ രഞ്ജിത്ത് ആക്രമിക്കുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത പ്രതിയെ റിമാൻഡ് ചെയ്തു.