
കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ പോലീസ് ഏര്‍പ്പെടുത്തിയ പരിഷ്‌കാരം ആരംഭിച്ചു.. രണ്ടോ മൂന്നോ ദിവസം കൊണ്ടേ വിജയ സാധ്യതയറിയാന്‍ സാധിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
ചാലുകുന്ന് ഭാഗത്തുനിന്നു വരുന്ന ബസുകള്‍ ശാസ്ത്രി റോഡ് വഴി നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന തരത്തിലാണ് പരിഷ്‌കാരം. ബേക്കര്‍ ജംഗ്ഷനുസമീപം ആളെയിറക്കി എംസി റോഡ് വഴി സീസേഴ്‌സ് ജംഗ്ഷനിലൂടെയാണ് ബസുകള്‍ നാഗമ്പടം സ്റ്റാന്‍ഡില്‍ എത്തിയിരുന്നത്.
പുതിയ പരിഷ്‌കാരപ്രകാരം കുമരകം, ചുങ്കം, ചാലുകുന്ന് ഭാഗങ്ങളില്‍നിന്നു വരുന്ന ബസുകള്‍ ഇന്നലെ രാവിലെ മുതല്‍ ബേക്കര്‍ ജംഗ്ഷനിലെത്തി ശാസ്ത്രി റോഡില്‍ പ്രവേശിച്ച് അവിടെയുള്ള ബസ്‌സ്‌റ്റോപ്പിലാണ് ആളുകളെ ഇറക്കിയത്. തുടർന്ന് ബസുകള്‍ കുര്യന്‍ ഉതുപ്പ് റോഡുവഴി നാഗമ്ബടം സ്റ്റാന്‍ഡിലെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം വെസ്റ്റ് പോലീസ് എസ്‌എച്ച്‌ഒ, കോട്ടയം ട്രാഫിക് യൂണിറ്റ് ഹൗസ് ഓഫീസര്‍, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ എന്നിവർ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്കാരം.
നാഗമ്പടം ബസ് സ്റ്റാന്റിൽ എയ്ഡ് പോസ്റ്റിന് സമീപം നിർത്തി യാത്രക്കാരെ ഇറക്കിയിരുന്നതും നിർത്തലാക്കി. എല്ലാ ബസുകളും സ്റ്റാന്റിനുള്ളിലേക്ക് പ്രവേശിച്ച് അവിടെയാണ് യാത്രക്കാരെ ഇറക്കേണ്ടത്. സ്റ്റാന്റിന് പുറത്ത് ബസ് നിർത്താൻ പാടില്ല.
പരിഷ്കാരം ഗുണമോ ദോഷമോ എന്ന് വരും ദിവസങ്ങളിൽ അറിയാം.