കോട്ടയം കളത്തിപ്പടിയിൽ നിയന്ത്രണംവിട്ട ആംബുലൻസ് സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തി; ഡ്രൈവർ മദ്യപിച്ച് ലക്കുകെട്ട നിലയിൽ, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Spread the love

കോട്ടയം: കോട്ടയം കളത്തിപ്പടി ഭാഗത്ത് ആംബുലൻസും സ്ക്കൂട്ടറും തമ്മിൽ ഇടിച്ച് അപകടം. അപകടത്തെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് ആംബുലൻസ് ഡ്രൈവർ കോട്ടയം, വടവാതൂർ, കളപ്പുരയ്ക്കൽ വീട്ടിൽ കെ.ജെ പീറ്ററിന്റെ മകൻ ബിനിൽ കെ പീറ്ററി (33)നോട്‌ അപകടത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും ഇയാൾ മദ്യലഹരിയിൽ സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.

video
play-sharp-fill

തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഡോക്ടർ ശേഖരിച്ച ബ്ലഡ് സാമ്പിളും മെഡിക്കൽ സർട്ടിഫിക്കറ്റും സഹിതം ആംബുലൻസ് ഡ്രൈവറെ സ്റ്റേഷനിൽ എത്തിച്ചു.

തുടർന്ന് അപകടത്തിൽ പരിക്കുപറ്റിയവരുടെ ബന്ധു നൽകിയ പരാതിയിൽ കേസെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇന്നലെ ഉച്ചയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പൊൻപള്ളി ഭാഗത്ത് നിന്നും കളത്തിപ്പടി ഭാഗത്തേക്ക് ഡ്രൈവർ മാത്രമായി ഓടിച്ച് വന്ന ആംബുലൻസ് വാഹനം കളത്തിപ്പടി ജംഗ്ഷൻ ഭാഗത്ത് വച്ച് അയ്മനം സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ചുവന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും ഹോസ്പിറ്റലിൽ ചികിത്സ തേടിയിരിക്കുകയാണ്.

രോഗികളേയും അപകടത്തിൽപെടുന്ന ആളുകളേയും ഉടനടി ആശുപത്രിയിൽ എത്തിച്ച് എത്രയുംവേഗം വൈദ്യസഹായം നൽകുവാൻ ഉത്തരവാദിത്വപ്പെട്ട ആംബുലൻസ് ഡ്രൈവറായ പ്രതി മദ്യപിച്ച് ഓടിച്ചാൽ റോഡിലെ മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും അതിലൂടെ കടന്ന് പോകുന്ന മറ്റുള്ള ആളുകൾക്കും അപകടം ഉണ്ടായി മരണം വരെ സംഭവിക്കാം എന്നറിവുള്ള ആളാണ് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.