കോട്ടയം ജില്ലാ പഞ്ചായത്ത്: യുഡിഎഫിൽ ഇക്കുറി ലീഗും മത്സരത്തിന്: കൂടുതൽ സീറ്റിനായി ജോസഫ് ഗ്രൂപ്പ്: എൽഡിഎഫിൽ 10 സീറ്റ് ചോദിച്ച് കേരളാ കോൺഗ്രസ് എം, പറ്റില്ലന്ന് സിപിഐ: മാണി ഗ്രൂപ്പിനെ പിണക്കാതെ സി പി എം

Spread the love

കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപേ ജില്ലാ പഞ്ചായത്തില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മാണി, ജോസഫ് ഗ്രൂപ്പുകള്‍ രംഗത്ത്.

video
play-sharp-fill

സീറ്റുകളുടെ എണ്ണം 22 ല്‍ നിന്ന് 23 ആയെങ്കിലും 13 ഉം സംവരണമാണ്. യു.ഡിഎഫ് വിട്ട് മാണിഗ്രൂപ്പ് എല്‍.ഡിഎഫില്‍ എത്തിയത് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപായിരുന്നു. ജില്ലാ, ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകളിലും, നഗരസഭകളിലും ഇടതുമുന്നണിയ്ക്ക് ഭൂരിപക്ഷം ലഭിച്ചത് മാണി ഗ്രൂപ്പിന്റെ വരവോടെയാണ്.

22 അംഗ ജില്ലാ പഞ്ചായത്തില്‍ സി.പി.എം : 9, മാണി ഗ്രൂപ്പ് : 9 , സി.പി.ഐ : 4 എന്നിങ്ങനെയായിരുന്നു സീറ്റ് വിഭജനം. 23 സീറ്റായി വർദ്ധിപ്പിച്ചതോടെ പുതിയ ഡിവിഷൻ തങ്ങളുടെ ശക്തികേന്ദ്രത്തിലായതിനാല്‍ മിനിമം 10 സീറ്റ് വേണമെന്നാണ് മാണിഗ്രൂപ്പ് ആവശ്യം. സി.പി.എമ്മും 10 സീറ്റ് വേണമെന്ന നിലപാടിലാണെങ്കിലും മാണി ഗ്രൂപ്പിനെ പിണക്കാതുള്ള വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കുമെന്നാണ് സൂചന. അതേസമയം സി.പി.ഐയും കൂടുതല്‍ സീറ്റിന് അവകാശവാദം ഉയർത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലീഗിനും വേണം ഒരുസീറ്റ്
യു.ഡി.എഫില്‍ കോണ്‍ഗ്രസും ജോസഫ് ഗ്രൂപ്പും മാത്രമായിരുന്നു കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് സീറ്റുകള്‍ വീതം വച്ചത്. മുസ്ലിം ലീഗ് ഒരു സീറ്റിനായി അവകാശം ഉന്നയിച്ചിരുന്നെങ്കിലും അവസാനം പിന്മാറി. ഒരു സീറ്റ് കൂടിയ സാഹചര്യത്തില്‍ എരുമേലി, മുണ്ടക്കയം സീറ്റുകളിലൊന്ന് വേണമെന്ന കടുത്ത നിലപാടിലാണ് ഇത്തവണ ലീഗ്.

ജോസഫ് ഗ്രൂപ്പിന് കൂടുതല്‍ സീറ്റ് നല്‍കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ എതിർപ്പുണ്ട് . ഇത് മുന്നില്‍ക്കണ്ട് സീറ്റ് വിഭജനത്തിന് മുൻപേ ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥികളെ നിർണയിച്ചത് തുടക്കത്തിലേ കല്ലുകടിയായി.

6 സീറ്റ് പിടിക്കുമെന്ന് ബി.ജെ.പി
ജില്ലാ പഞ്ചായത്തില്‍ ബി.ജെ.പിയ്ക്ക് സീറ്റില്ലായിരുന്നു. ജനപക്ഷം ബി.ജെ.പിയില്‍ ലയിച്ചതോടെ ഷോണ്‍ ജോർജ് വഴി ബി.ജെ.പിക്ക് ഒരു അംഗമായി. ജില്ലാ കമ്മിറ്റി

ഈസ്റ്റ്, വെസ്റ്റ് എന്ന് തിരിച്ച ശേഷം നടക്കുന്ന ആദ്യ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആറ് സീറ്റില്‍ വരെ പ്രതീക്ഷയുണ്ടെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ അവകാശ വാദം.
[12:44 PM, 11/5/2025] SOMAN: Shared Via Malayalam Editor : http://bit.ly/mtmandroid