
കോട്ടയം: ജില്ലയുടെ പല ഭാഗങ്ങളിലും ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങൾ വീണ്ടും രംഗത്തിറങ്ങി. മുൻ നിര ഗുണ്ടകളെ കാപ്പ ചുമത്തി ജയിലിൽ അടച്ചതോടെ ശല്യം കുറഞ്ഞതായിരുന്നു.ഒരിടവേളയ്ക്കുശേഷം വീണ്ടും ജില്ലയിൽ ഗുണ്ടാ, ക്വട്ടേഷൻ സംഘങ്ങൾ തല പൊക്കി തുടങ്ങി.
ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം അതിരമ്പുഴയിലും ഗുണ്ടാ അക്രമങ്ങൾ അരങ്ങേറ്റം നടത്തി.. കഴിഞ്ഞ ദിവസം അതിരമ്പുഴയിൽ വ്യാപാര സ്ഥാപനങ്ങൾ ഉ ൾപ്പെടെ അടിച്ചുതകർത്ത ഗുണ്ടാസംഘങ്ങൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. വ്യാപാര സ്ഥാപനങ്ങൾക്കുനേരേ ഉണ്ടായ ആക്രമണത്തിൽ വലിയ ആശങ്കയിലാണ് അതിരമ്പുഴ നിവാസികൾ,
കുടിപ്പകയുടെ പേരിൽ ചങ്ങനാശേരിയിൽ പട്ടാപ്പകൽ ഗുണ്ടാസംഘത്തിൽ ഉൾപ്പെ ട്ടയാളെ മറ്റൊരു സംഘത്തിൽപ്പെട്ടവർ നടു റോഡിലിട്ടു വെട്ടി. ഇയാൾ കഷ്ടിച്ചു രക്ഷപ്പെ ടുകയായിരുന്നു. രണ്ടു വർഷം മുമ്പുവരെ ഏറ്റുമാനൂർ പോലീസിന്റെ പരിധിയിലുള്ള വിവിധ പ്രദേശങ്ങളിൽ കഞ്ചാവ് മാഫിയ സംഘങ്ങളും ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങളും ചേർന്നു വൻതോതിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇത്തരം സംഘങ്ങൾ തമ്മിലുള്ള കുടിപ്പക തീർക്കലും ഏറ്റുമുട്ടലും പതിവായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രദേശത്തുള്ള ഒരു കള്ളുഷാപ്പ് റെസ്റ്ററന്റിൽ പതിവായി ഗുണ്ടാസംഘങ്ങൾ എത്തി പ്ര ശനങ്ങൾ ഉണ്ടാക്കുകയും ഭക്ഷണം കഴിക്കാൻ എത്തുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങൾ പതിവായിട്ടും ഷാപ്പുടമ പോലീസിൽ പരാതി നല്കിയിട്ടും നടപടികളില്ലാതെ വന്നതോടെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കു പരാതി നല്‌കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ ഭാഗത്തു നിന്നും തുടർ നടപടികൾ ഉണ്ടായത്.
ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ചു കഞ്ചാവ്, മയക്കുമരുന്ന് സംഘങ്ങളും ശക്തമായിട്ടുണ്ട്. അതിരമ്പുഴ ടൗണിൽ നിന്നും ഏതാനും മീറ്ററുകൾ അകലെ ഗാന്ധിനഗർ സ്റ്റേഷൻ പരിധിയാണ്.
ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിലുള്ള മെഡിക്കൽ കോളജ്, ആർപ്പൂക്കര പ്രദേശങ്ങളിലെ ചില ഗുണ്ടാകളുടെ പ്രവർത്തന കേന്ദ്രവും ഏറ്റുമാനൂരും അതിരമ്പുഴയുമായിരുന്നു. ദിവസവും ഗുണ്ടാ ആക്രമണ ങ്ങളും പരാതികളും വ്യാപകമായതോടെയാണ് ജില്ലാ പോലീസ് നടപടികൾ ആരംഭിച്ചത്. അന്നത്തെ ഏറ്റുമാനൂർ എസ്എ ച്ച്ഒയെ ജില്ലാ പോലീസ് ചീഫ് നല്‌കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥലം മാറ്റു കയായിരുന്നു.
തുടർന്നു കോട്ടയം സ്വദേശിയായ പ്രസാദ് ഏബ്രഹാം വർഗീസിനെ എ സ്എച്ച്ഒയായി നിയമിച്ചതോടെ യാണ് ഗുണ്ടാ സംഘങ്ങളെയും ലഹരി മാഫിയയെയും അമർച്ച ചെയ്യാൻ കഴിഞ്ഞത്. തുടർന്നു സാമൂഹിക വിരുദ്ധർക്കെതിരേ പോലീസ് വിട്ടുവീഴ്ചയില്ലാത്തെ സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്.
പിന്നീട് പോലീസിന്റെ ശ്രദ്ധ മാറിയതോടെയാണ് വീണ്ടും ഗുണ്ടാ- മാഫിയ സംഘങ്ങൾ ത
ലപൊക്കിയിരിക്കുന്നത്. പ്രദേശത്ത് സ്വൈരവിഹാരം നടത്തിയിരുന്ന ക്രിമിനൽ കേസുകളിൽ പ്രതികളായ പലരെയും കാപ്പ ചുമത്തി നാടുകടത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആക്രമണം നടത്തിയവരിൽ പ്രായപൂർത്തിയാകാത്ത ഒരാളുമുണ്ട്. കഞ്ചാവ്, ഗുണ്ടാ മാഫിയയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പങ്കാളിത്തവും ഏറി വരികയാണ്.
ഏറ്റവുമധികം ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങളുള്ളത് ഗാന്ധിനഗർ, ഏറുമാനൂർ സ്റ്റേഷൻ പരിധിയിലാണ്.
ഏറ്റുമാനൂരിൽ സബ്ഡിവിഷൻ ആരംഭിച്ച് ഡിവൈഎസ്‌പിയെ നിയമിക്കണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.
ആക്രമണങ്ങളും കേസുകളും വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ഏറ്റുമാ നൂരിൽ സബ് ഡിവിഷൻ ആരംഭിച്ച് ഡിവൈഎസ്‌പിയെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ ജില്ലയിൽ കോട്ടയം, പാലാ, വൈക്കം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി എന്നിങ്ങനെ അഞ്ച് സബ് ഡിവിഷനുകളാണുള്ളത്.
ഏറ്റുമാനൂർ, ഗാന്ധിനഗർ, അയർക്കുന്നം, കടുത്തുരുത്തി എന്നീ സ്റ്റേഷനുകളെ ഉൾപ്പെടുത്തിയാണ് ഏറ്റുമാനൂർ സബ് ഡിവിഷൻ രൂപീകരിക്കേണ്ടത്. ഇതിനുള്ള നിർദേശം സർക്കാരിലേക്ക് സമർപ്പിച്ചിരിക്കുന്നതുമാണ്.
കോട്ടയം മെഡിക്കൽ കോളജ്, ഐ സി എച്ച് ,എംജി യൂണിവേഴ്‌സിറ്റി, നിരവധി ആരാധനാലയങ്ങൾ എന്നിവ ഈ സ്‌റ്റേഷൻ പരിധികളിലാണ്. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് സബ് ഡി വിഷൻ ആരംഭിക്കണമെന്ന് ആവശ്യമുയർന്നിരിക്കുന്നത്. ഇതിനു പുറമെ മാഞ്ഞൂർ പോ ലീസ് സ്റ്റേഷൻ നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആരംഭിക്കാത്തത്.
കെട്ടിടമു ൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടും സ്റ്റേഷൻ്റെ പ്രവർത്തനങ്ങൾ ആരംഭിക്കാ ൻ കഴിഞ്ഞിട്ടില്ല. കുഴിഞ്ഞ തവണ സംസ്ഥാനത്ത് എസ്എച്ച്ഒമാരുടെ പോസ്റ്റിംഗ് ഓർഡർ ഇറങ്ങിയപ്പോൾ മാഞ്ഞൂരിലും എസ്എച്ച്‌ഒയെ ഒയെ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് അബന്ധം മനസിലാക്കി പുതിയ ഓർഡർ ഇറക്കുകയായിരുന്നു.