അടിയന്തര സേവന നമ്പരായ 112-ലേക്ക് നിരന്തരം വ്യാജ കോളുകൾ; യുവാവിനെതിരെ കേസെടുത്ത് വാകത്താനം പോലീസ്

Spread the love

കോട്ടയം: സംസ്ഥാന പോലീസ് എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റത്തിന്റെ (112) നമ്പറിലേക്ക് നിരന്തരം വ്യാജ കോളുകളും തെറ്റായ വിവരങ്ങളും നൽകി പോലീസിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയ യുവാവിനെതിരെ കേസെടുത്ത് വാകത്താനം പോലീസ്.

video
play-sharp-fill

കഴിഞ്ഞ ദിവസങ്ങളിൽ പലപ്പോഴായി ഫോൺ ചെയ്ത് വ്യാജ വിവരങ്ങൾ നൽകുകയും പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.

ഇതുമൂലം അടിയന്തര സേവനങ്ങളുടെ പ്രവർത്തനത്തിൽ തടസ്സം നേരിട്ടതായും യഥാർത്ഥ ആവശ്യങ്ങൾക്ക് പ്രതികരിക്കുന്നതിൽ തടസ്സം ഉണ്ടാക്കിയതായും പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാങ്കേതിക പരിശോധനയിൽവിളിച്ച ഫോൺ നമ്പർ വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ്, നിയമനടപടികൾ ആരംഭിച്ചു.

അടിയന്തര സേവനങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ് ഇത്തരത്തിലുള്ള പ്രവൃത്തികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.