
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയത്തെ ആകാശപ്പാതയുടെ പണി തീർക്കാൻ പറ്റുമോ പറ്റില്ലയോ എന്ന് സർക്കാർ വ്യക്തമായ മറുപടി നൽകണമെന്ന് ഹൈക്കോടതി. ഉടൻ തീരുമാനം ഉണ്ടാക്കണമെന്നും ഹർജി നീട്ടിക്കൊണ്ട് പോകാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.
എട്ട് വർഷമായി കോട്ടയം നഗരമധ്യത്തിൽ പകുതി പണിത് മഴയും വെയിലുമേറ്റ് തുരുമ്പെടുത്ത് നിൽക്കുന്ന ആകാശപാത ഒന്നുകിൽ പണി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്ന് കൊടുക്കുകയോ അല്ലങ്കിൽ പൊളിച്ച് കളയുകയോ ചെയ്യണമെന്ന അവശ്യമുന്നയിച്ച് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ
എ.കെ ശ്രീകുമാർ ഹൈക്കോടതിൽ നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ കടുത്ത ഭാഷയിൽ സർക്കാരിനോട് തീരുമാനമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന സർക്കാരിനേയും റോഡ് സേഫ്റ്റി അതോറിറ്റിയേയും, ജില്ലാ കളക്ടറേയും എതിർ കക്ഷികളാക്കിയാണ് ശ്രീകുമാർ ഹർജി നൽകിയിരിക്കുന്നത്.
2015 ൽ 2:10 കോടി രൂപ ചിലവഴിച്ചാണ് ആകാശപാതയുടെ നിർമാണം ആരംഭിച്ചത്. എന്നാൽ സ്ഥലം ഏറ്റെടുപ്പ് പ്രതിസന്ധിയിലായതിനേ തുടർന്ന് പദ്ധതി തടസ്സപ്പെടുകയായിരുന്നു. ഇതോടെയാണ് പണി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ശ്രീകുമാർ റോഡ് സേഫ്റ്റി അതോറിറ്റിക്ക് കത്ത് നൽകിയത്. എന്നാൽ ആകാശപാതയുടെ പണി പൂർത്തികരിക്കാൻ ആവശ്യമായ സ്ഥലമില്ലന്ന് ഇവർ മറുപടി നൽകി.
ഇതേ തുടർന്നാണ് സർക്കാരിനേയും, റോഡ് സേഫ്റ്റി അതോറിറ്റിയേയും കോട്ടയം ജില്ലാ കളക്ടറേയും എതിർ കക്ഷികളാക്കി ശ്രീകുമാർ ഹൈക്കോടതിൽ ഹർജി നൽകിയത്.
കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധകൃഷ്ണനും ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന് വേണ്ടി അഡ്വ. കെ. രാജേഷ് കണ്ണൻ ഹൈക്കോടതിയിൽ ഹാജരായി