
സ്വന്തം ലേഖകൻ
കൊച്ചി : സംസ്ഥാനത്ത് കനമഴ തുടരുമ്പോൾ പലപ്രദേശങ്ങളും വെള്ളക്കെട്ടിന് അടിയിലായിരിക്കുകയാണ്.
തൃശൂരും പാലക്കാടും കോട്ടയത്തും കനത്ത മഴ തുടരുകയാണ്. മണ്ണാർക്കാട്, അഗളി മേഖലയിൽ റോഡിലേക്ക് പാറ ഒഴുകിയെത്തി. അട്ടപ്പാടി ചുരം റോഡിൽ മൂന്നിടത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. നെല്ലിയാമ്പതി ചുരത്തിലും റോഡിലേക്ക് മരം വീണു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചാലക്കുടിയിൽ ശക്തമായ തുടരുകയാണ്. ഇതേത്തുടർന്ന് ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞു. സമീപ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ശക്തമായ നീരൊഴുക്കിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നു.
ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചാലക്കുടി റെയിൽവേ അടിപ്പാത മുങ്ങി. കോട്ടയത്തും കനത്ത മഴയാണ്. മേലുകാവ്-തൊടുപുഴ രോഡിൽ രാത്രി വലിയ പാറ വീണു. ഇതേത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
മലപ്പുറം കൊണ്ടോട്ടി ടൗണിൽ ദേശീയപാതയിൽ വെള്ളം കയറി. തിരുവാലി ചെള്ളിത്തോട് പാലത്തിനടുത്ത് റോഡ് ഇടിഞ്ഞുതാണു.