
കോട്ടയം: മൂന്നു ദിവസത്തെ തുടർച്ചയായ മഴയില്‍ കോട്ടയം മുങ്ങിത്തുടങ്ങി.
മീനച്ചിലാറും മൂവാറ്റുപുഴയാറും കര തൊട്ട് ഒഴുകുകയാണ്.
ശക്തമായ മഴ തുടരുന്നതിനാല്‍ മലയോര മേഖല മണ്ണിടിച്ചില്‍ ഭീഷണി നേരിടുകയാണ്. മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച കലക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രാനിരോധനം ഉറപ്പാക്കാൻ പോലീസിന് കലക്ടർ നിർദ്ദേശം നല്‍കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നു പ്രത്യേക അലേര്‍ട്ടുകള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതില്‍ മാറ്റം പ്രതീക്ഷിക്കാമെന്നും അധികൃതർ പറയുന്നു.
ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മീനച്ചിലാറ്റില്‍ ജലനിരപ്പ്ഉയര്‍ന്നുവെങ്കിലും എവിടെയും നാശനഷ്ടങ്ങളുണ്ടായിട്ടില്ല.
എന്നാല്‍, കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായി തുടരുന്നതിനാല്‍ ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വെള്ളം കയറാനുള്ള സാധ്യത നിലനില്‍ക്കുകയാണ്.
ഇന്നലെ വൈകിട്ട് മൂന്നിന് അവസാനിച്ച 24 മണിക്കൂറില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്തത് കോട്ടയം ജില്ലയിലായിരുന്നു. ശരാശരി 103 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ എട്ടിടങ്ങളില്‍ 100 മില്ലീമീറ്റര്‍ മഴ പെയ്തു.
കോട്ടയം -124, കുമരകം -114, കോഴ -110.4, വടവാതൂര്‍ -110, പൈക -108, പാമ്ബാടി -106.4, മുണ്ടക്കയം -103, വൈക്കം – 102 മില്ലീമീറ്റര്‍ എന്നിങ്ങനെയാണ് മഴ പെയ്തത്. മലയോര മേഖലയില്‍ മഴ കുറഞ്ഞു നിന്നത് ആശ്വാസമായി.
എന്നാല്‍, മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നത് ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. മീനച്ചിലാറ്റില്‍ ഇന്നു രാവിലെ ആറു മണിവരെയുള്ള കണക്ക് പ്രകാരം പേരൂർ, കോടിമത, നീലിമംഗലം, തിരുവാർപ്പ് പ്രദേശങ്ങളില്‍ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പ് പിന്നിട്ടു. മീനച്ചിലാറിൻ്റെ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.
ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുന്നതിനാല്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പുഴയോരങ്ങളില്‍ വെള്ളം കയറുന്നില്ല. എന്നാല്‍, ഒഴുകിയെത്തുന്ന വെള്ളം പടിഞ്ഞാറന്‍ മേഖലകളില്‍ കയറി തുടങ്ങിയത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.