ലഹരി വിരുദ്ധദിനത്തിൽ ലഹരിക്കടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു; അടുക്കളയില്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ ഉണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്ന് പൊലീസ്; വിവരം അടുത്ത വീട്ടില്‍ അറിയിച്ചത് പ്രതി തന്നെ; സംഭവത്തിൽ ഞെട്ടി വിറച്ച് കോട്ടയം..!

Spread the love

കോട്ടയം: കോട്ടയം പള്ളിക്കത്തോട്ടില്‍, കുടുംബവഴക്കിനെ തുടര്‍ന്ന് അമ്മയെ മകന്‍ വെട്ടിക്കൊന്നു.

ഇളമ്പള്ളി പുല്ലാനിത്തകടിയില്‍ അടുകാണില്‍ സിന്ധു(45)വിനെയാണ് മകന്‍ അരവിന്ദ്(26) വെട്ടിക്കൊലപ്പെടുത്തിയത്.

വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെയായിരുന്നു സംഭവം.
വീടിനോട് ചേര്‍ന്ന് പുറത്തുള്ള അടുക്കളയില്‍ ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കെ സിന്ധുവും അരവിന്ദും തമ്മില്‍ വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് വെട്ടുക്കത്തി കൊണ്ട് സിന്ധുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരവിന്ദ് തന്നെയാണ് അമ്മയെ കൊലപ്പെടുത്തിയ വിവരം അടുത്ത വീട്ടില്‍ ചെന്ന് പറഞ്ഞത്. അയല്‍വീട്ടുകാര്‍ വിവരം പഞ്ചായത്തംഗത്തെ അറിയിക്കുകയും പിന്നീട് പള്ളിക്കത്തോട് പൊലീസില്‍ അറിയിക്കുകയുമായിരുന്നു.

20 വര്‍ഷം മുന്‍പ് അരവിന്ദന്റെ പിതാവ് രമേഷ് മരിച്ചിരുന്നു.
ജെസിബി ഓപ്പറേറ്ററായി ജോലിചെയ്തിരുന്ന അരവിന്ദ് അമിതമായി ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഞ്ചാവിന് അടിമയായിരുന്ന ഇയാള്‍ നേരത്തേ ചികിത്സ തേടിയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.

അരവിന്ദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സംഭവത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.