തീർത്തും ആസൂത്രിതമായ കൊലപാതകത്തിന് പിന്നിൽ ഒന്നിലേറെപേർ; മകന്റെ മരണത്തിൽ എഫ്ഐആർ ഇട്ട് ഒരു മാസം തികഞ്ഞപ്പോൾ കൊലപാതകം; ഇരുവരെയും വെട്ടിയിരിക്കുന്നത് കോടാലി ഉപയോ​ഗിച്ച്; സിസിടിവി കാമറയുടെ ഹാർഡ് ഡിസ്‌ക് കാണാതായതും നായക്കളെ അവശനിലയിൽ കണ്ടെത്തിയതും ആസൂത്രണത്തിന്റെ ഭാ​ഗം ? വീടിന്റെ ചുവരിൽ അമിത്, രാജേഷ്, ഹാദിയ എന്ന ആദിയ എന്നെല്ലാം എഴുതിയത് അന്വേഷണം വഴിതെറ്റിക്കാനെന്നും സംശയം; ജാമ്യത്തിലിറങ്ങിയ വീട്ടുജോലിക്കാരൻ സംശയനിഴലിൽ; തിരുവാതുക്കലിലെ കൊലപാതകം ക്വട്ടേഷനോ ?

Spread the love

കോട്ടയം: തിരുവാതുക്കലിൽ നടന്ന ഇരട്ടക്കൊലപാതകം ആസൂത്രിതമെന്ന് വ്യക്തം. കോട്ടയത്തെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന്റെ ഉടമകളാണ് കൊല്ലപ്പെട്ട വിജയകുമാറും ഭാര്യ മീരയും. ഇവരുടെ മകൻ 2018 ൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹർജി നൽകിയിരുന്നു. ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയും സിബിഐ എഫ്ഐആർ ഇടുകയും ചെയ്തു.

മാർച്ച് 21നാണ് എഫ്ഐആർ ഇട്ടത്. അതിന്റെ കൃത്യം ഒരു മാസം തികയുമ്പോഴാണ് വിജയകുമാറിന്റേയും ഭാര്യയുടേയും മരണം. തീർത്തും ആസൂത്രിതമായാണ് കാര്യങ്ങലെല്ലാം കൊലപാതകികൾ നീക്കിയത്. ഭാര്യയേയും ഭർത്താവിനേയും കൊന്നതിനാൽ ഒന്നിലേറെ പേർ സംഘത്തിലുണ്ടാകാനും സാധ്യതയുണ്ട്. അല്ലാത്ത പക്ഷം ഒരാൾ രക്ഷപ്പെടുമായിരുന്നു.

വിജയകുമാറിന്റെ മൃതദേഹം സ്വീകരണമുറിയുടെ വാതിലിനോട് ചേർന്ന നിലയിലാണ് കണ്ടെത്തിയത്. മീരയുടേത് അടുക്കള വാതിലിനോട് ചേർന്ന നിലയിലും കണ്ടെത്തി. കോടാലി ഉപയോഗിച്ചാണ് ഇരുവരെയും വെട്ടിയിരിക്കുന്നത്. മുഖം വികൃതമാക്കിയ നിലയിലായിരുന്നു. രണ്ടുമൃതദേഹത്തിലും വസ്ത്രങ്ങളുണ്ടായിരുന്നില്ല. എന്നാൽ, മോഷണശ്രമം നടന്നില്ലെന്നും പൊലീസ് പറയുന്നു. ഇതെല്ലാം കൊലപാതകം മാത്രമായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് വളർത്തുനായ്ക്കളായിരുന്നു വീട്ടിലുണ്ടായിരുന്നത്. എന്നാൽ, ഇതിലൊരു നായ കഴിഞ്ഞദിവസം ചത്തിരുന്നു. മറ്റൊന്നിനെ ഇന്ന് അവശനിലയിലാണ് കണ്ടെത്തിയത്. ചത്ത നായക്ക് പകരം പുതിയ ഒന്നിനെ കൊല്ലപ്പെട്ട വിജയകുമാറും ഭാര്യ മീരയും വാങ്ങിയിരുന്നു. വീട്ടിലെ സിസിടിവി കാമറയുടെ ഹാർഡ് ഡിസ്‌ക് മുഴുവൻ നഷ്ടപ്പെട്ട നിലയിലാണെന്നും പൊലീസ് പറയുന്നു.

ഇന്ന് രാവിലെ എട്ടുമണിയോടെ വീട്ടുജോലിക്കാരിയാണ് വ്യവസായിയായ വിജയകുമാറിനെയും മീരയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജോലിക്കാരി എത്തിയപ്പോൾ വീടിന്റെ മുൻവാതിൽ തുറന്നിട്ട നിലയിലായിരുന്നു. ഫോൺവിളിച്ചപ്പോൾ ഇരുവരും എടുത്തില്ല. തുടർന്ന് ജോലിക്കാരി വീട്ടിനുള്ളിൽ കയറിനോക്കിയപ്പോഴാണ് ഇരുവരെയും രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

നാട്ടുകാർ പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് എത്തിയാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ മുൻ ജീവനക്കാരനും അസം സ്വദേശിയായ അമിതിനെയാണ് പൊലീസ് സംശയിക്കുന്നത്. ഇയാൾ മുമ്പ് ഫോൺ ഉപയോഗിച്ച് ഓൺലൈൻ വഴി ഒരു കോടി രൂപ തട്ടിയ കേസിൽ അറസ്റ്റിലായിരുന്നു. വിജയകുമാറിന്റെ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. തുടർന്ന്, ജാമ്യത്തിലിറങ്ങിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് വിലയിരുത്തൽ.

അമിതിന്റെ ഫോൺ ലൊക്കേഷനടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. ഇയാൾ കുറച്ച് നാളുകൾക്ക് മുമ്പ് വീട്ടിൽ എത്തി പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നെന്ന് അയൽക്കാർ പറയുന്നു. ഒരു പ്രൊഫണൽ കൊലപാതക സാധ്യത തെളിയുന്നുണ്ട്. വീടിന്റെ ചുവരിൽ അമിത്, രാജേഷ്, ഹാദിയ എന്ന ആദിയ എന്നെല്ലാം എഴുതി വച്ചിട്ടുണ്ട്. ആസം സ്വദേശിയിലേക്ക് അന്വേഷണം എത്തിക്കാനുള്ള തന്ത്രമാണോ ഇതെന്നാണ് സംശയം. അതോ ആസം സ്വദേശിക്കുള്ള പക മനസ്സിലാക്കി മാറ്റാരോ ഇയാളെ ഉപയോഗിച്ചതാണോ എന്നും സംശയമുണ്ട്.

ഏതായാലും വലിയ ദുരൂഹത അവശേഷിക്കുന്നുണ്ട്. ചുവരിൽ പേരുകൾ എഴുതി വച്ചത് അന്വേഷണം വഴി തിരിച്ചു വിടാനും ആകാം. ഇതെല്ലാം അന്വേഷണത്തിലൂടെ മാത്രമേ തെളിയൂ. ഏതായാലും അമിതിന് അടങ്ങാത്ത പക വിജയകുമാറിനുണ്ട്. എന്നാൽ, മകന്റെ മരണത്തിന് പിന്നലെ ശക്തികൾക്ക് അതിലും അപ്പുറം ദേഷ്യം ഈ കുടുംബത്തിനോട് ഉണ്ടെന്നതാണ് വസ്തുത. വീടിന്റെ വാതിലിനു സമീപത്തുനിന്നും അമ്മിക്കല്ല്
കണ്ടെത്തിയിട്ടുണ്ട്.

ഇതുപയോഗിച്ച് വാതിൽ തകർത്ത് അകത്തുകടന്നാണ് ഇരട്ടക്കൊല നടത്തിയതെന്നാണ് നിഗമനം. കൊലയ്ക്ക് ഉപയോഗിച്ച കോടാലിയും പൊലീസ് കണ്ടെത്തി. കോടാലി ഉപയോഗിച്ച് വെട്ടിയാണ് ദമ്പതികളെ കൊലപ്പെടുത്തിയത്.
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും വ്യവസായിയുമായ വിജയകുമാർ(64), ഭാര്യ മീര(60) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ തിരുവാതുക്കൽ എരുത്തിക്കൽ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ
കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.

മീര ഡോക്ടറായിരുന്നു. മീരയുടെ മൃതദേഹം കിടപ്പുമുറിയിലായിരുന്നു. ചോരയിൽ കുളിച്ച് മുഖം
വികൃതമാക്കി ന​ഗ്നമായനിലയിലായിരുന്നു മൃതദേഹങ്ങൾ. വിജയകുമാറിന്റെ തലയ്ക്കാണ് ഗുരുതരമായ പരിക്കേറ്റിരുന്നത്. വീട്ടിലെ വാതിലിന് സമീപത്തുനിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ ഒരു കോടാലിയും അമ്മിക്കല്ലും കണ്ടെടുത്തിട്ടുണ്ട്. അതിനിടെ കോട്ടയം തിരുവാതുക്കലിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മകൻ ഗൗതമിന്റെ മരണം കൊലപാതകമാണെന്ന് അഭിഭാഷകൻ ടി. അസഫലി പ്രതികരിച്ചു.

കേസ് സിബിഐക്ക് വിടാൻ കോടതി ഉത്തരവിട്ടിരുന്നെന്നും എന്നാൽ ഇപ്പോഴത്തെ മരണവും അതും ബന്ധമുണ്ടോ എന്നറിയില്ലെന്നും അസഫലി പറഞ്ഞു. ഗൗതമിന്റെ മരണം ആത്മഹത്യ എന്നായിരുന്നു പൊലീസ് കണ്ടെത്തൽ. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കോടതി ശരിവെച്ചിരുന്നുവെന്നും കുടുംബത്തിന് വേണ്ടി ഹാജരായിരുന്ന അസഫലി പറഞ്ഞു.

‘2018ലാണ് കൊല്ലപ്പെട്ട വിജയകുമാറിന്റെയും മീരയുടെയും മകനായ ഗൗതമിനെ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൗതമിന്റെ കാറിൽ നിറയെ രക്തമുണ്ടായിരുന്നു. അത്രയും പരിക്കേറ്റയാൾ 204 മീറ്റർ സഞ്ചരിച്ച് റെയിൽവെ ട്രാക്കിലെത്തിയെന്നത് അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു. കഴുത്തിന് മൂന്നോ നാലോ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ഇത് സ്വയം ഉണ്ടാക്കിയതാണെന്ന് വിശ്വസിക്കാൻ കഴിയില്ല.ഇതും കഴിഞ്ഞ് 204 മീറ്റർ സഞ്ചരിച്ച് റെയിൽവെ ട്രാക്കിലെത്തിയെന്നത് അവിശ്വസനീയമാണ്. ഇതൊരു ആത്മഹത്യയല്ല, കൊലപാതകമാണെന്ന് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിട്ടത്’. അഡ്വ. അസഫലി പറഞ്ഞു.