
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം മനോരമ ജംങ്ഷനിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഡ്രാക്കുള ബാബു നാട്ടുകാർക്ക് സുപരിചിതൻ. തിരുനക്കര പൂരത്തിന് ആൽമരത്തിൽ ഊഞ്ഞാലാടി സംഘർഷം സൃഷ്ടിക്കുകയും തിരുനക്കര മൈതാനത്ത് കൈരളി ചാനലിന്റെ പ്രോഗ്രാമിനായി കൊണ്ടുവന്ന നിലവിളക്ക് മോഷണമടക്കം നിരവധി കേസുകളിലെ പ്രതിയുമായ ഡ്രാക്കുള ബാബുവിനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും നാടുകടത്തിയിരുന്നു. തിരികെയെത്തിയാണ് ഇന്നലെ അർദ്ധരാത്രി ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ സ്ത്രീ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
വർഷങ്ങളായി കോട്ടയം നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നതും, നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതുമായ ഡ്രാക്കുള ബാബു നാട്ടുകാർക്ക് എന്നും ഒരു പേടിസ്വപ്നമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം നഗരത്തിൽ മനോരമ ജംഗ്ഷനിൽ നടുറോഡില്‍ അര്‍ധരാത്രിക്കു ശേഷം 40 കാരിയായ ബിന്ദു എന്ന സ്ത്രീയെയാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴുത്തിന് ഗുരുതര വെട്ടേറ്റ് സ്ത്രീയെ വെസ്റ്റ് പൊലീസ് ആംബുലൻസില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ബിന്ദുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഇന്നലെ രാത്രി 12.30ന് ആണു സംഭവം. മദ്യലഹരിയിലാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു. കടത്തിണ്ണകളില്‍ അന്തിയുറങ്ങാറുള്ള ബിന്ദുസ്ത്രീക്കാണ് വെട്ടേറ്റതെന്നും കൂടെ താമസിച്ചിരുന്ന ആളാണ് ബാബുവെന്നുമാണ് പൊലീസ് പറയുന്നത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബാബു കാപ്പ നിയമപ്രകാരം ജയിലിലായിരുന്നു. കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്.