
പാമ്പാടി : കോട്ടയത്ത് വന്‍ ലഹരി വേട്ട. ദമ്പതികൾ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍.
പുതുപ്പള്ളി, വാകത്താനം ഇരവുചിറ വെള്ളത്തടത്തില്‍ എ.കെ.അമല്‍ ദേവ് (38), ഭാര്യ ശരണ്യ രാജന്‍ (36), ഇവരുടെ സുഹൃത്ത് ചേര്‍ത്തല മാരാരിക്കുളം പുകലപ്പുരയ്ക്കല്‍ രാഹുല്‍ രാജ് (33) എന്നിവരെയാണ് കോട്ടയം മീനടത്ത് നിന്നും പിടികൂടിയത്. ഇതിനു പിന്നാലെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് രാസലഹരിയുമായി മറ്റൊരു യുവാവിനെയും പിടികൂടി.
ഇടുക്കി പാറത്തോട് ചേറ്റുപാറ സന്യാസിപ്പാറ അമ്പലത്തിനടുത്ത് താമസിക്കുന്ന തൊടുകയിൽവീട്ടിൽ അൻവർഷാ (29) ആണ് പിടിയിലായത്. ഇയാൾക്കെതിരെ പത്തനംതിട്ട പമ്പ പോലീസ് സ്റ്റേഷനിലും കൊല്ലം കരുനാഗപ്പള്ളി സ്റ്റേഷനിലും സമാനമായ കേസുകൾ നിലവിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദമ്പതികൾ അടക്കമുള്ളവരെ മീനടം വെട്ടത്തുകവല-ഇലക്കൊടിഞ്ഞി റോഡില്‍ പുത്തന്‍പുരപ്പടിക്കു സമീപമുള്ള മഠത്തില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നതിനിടെയാണ് പിടികൂടിയത്,
രണ്ടാഴ്ച മുൻപാണ് പ്രതികള്‍ ഇവിടെ വീട് വാടകയ്ക്ക് എടുത്തത്. റോഡ് സൈഡിലുള്ള ഈ വീട് ഒരാള്‍ ഉയരത്തില്‍ ഗാർഡന്‍ നെറ്റ് ഉപയോഗിച്ച് മറച്ചായിരുന്നു സംഘം ലഹരി കച്ചടവടം നടത്തിയത്.
ഇവരിൽ നിന്ന് 68 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത് പതിവുപോലെ കാറില്‍ ലഹരി വില്പന നടത്തി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഭാര്യയും ഭർത്താവും അടങ്ങുന്ന സംഘം പോലീസിന്‍റെ പിടിയിലാകുന്നത്.
ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ലഹരി വിരുദ്ധ സ്‌ക്വാഡ്, പാമ്പാടി പോലീസ്, ഇന്‍റലിജന്‍സ് വിഭാഗം എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ബംഗളൂരുവില്‍ നിന്നുമാണ് ഇവര്‍ എംഡിഎംഐ എത്തിച്ചിരുന്നത്. പാമ്പാടിയിലും സമീപപ്രദേശങ്ങളിലും ഇവര്‍ എംഡിഎംഎ വില്‍പ്പന നടത്തുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു.
ഇതിനെത്തുടര്‍ന്ന് പോലീസ് രഹസ്യമായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഈ പ്രദേശത്ത് ഇവരുടെ ഇടനിലക്കാരുണ്ടെന്നും ലഹരി വില്‍പ്പന സജീവമാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
അമല്‍ദേവും രാഹുല്‍ രാജും വധശ്രമം, ലഹരി വില്പന തുടങ്ങി നിരവധി കേസുകളില്‍ പ്രതികളാണ്. രാഹുലിന് വാറണ്ടുള്ളതിനാല്‍ ദമ്ബതികളോടൊപ്പം ഇവിടെ ഒളിച്ചുതാമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.