
കോട്ടയം: നിരവധി തൊഴിൽ ചെയ്തിട്ടും പച്ച പിടിക്കാതെ ഒടുവിൽ മയക്ക് മരുന്ന് കച്ചവടം നടത്തിയിരുന്ന യുവാവ് എക്സൈസിൻ്റെ പിടിയിൽ. പനച്ചിക്കാട് കുഴിമറ്റത്ത് തോപ്പിൽ ജെറിൻ ജേക്കബ് (32) നെയാണ് എട്ട് ഗ്രാം എംഡിഎമ്മും ഒരു ഗ്രാം കഞ്ചാവുമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.
വിദേശത്തും സ്വദേശത്തും താൻ നിരവധി തൊഴിൽ ചെയ്ത മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും യുവാവ് സമ്മതിച്ചു. പരുത്തുംപാറയിലെ വീട്ടിൽ വച്ചാണ് എംഡിഎമ്മും കഞ്ചാവും സ്വന്തമായി നടത്തിയിരുന്നത്. എംഡിഎംഎ സി ലോക്ക് കവറിലാക്കി ആവശ്യക്കാർക്ക് ഗ്രാമിന് 3000 രൂപ നിരക്കിലാണ് നൽകിയിരുന്നത്.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാൾക്ക് എംഡിഎംഎ നൽകിയവരെക്കുറിച്ച് സൂചനയുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും എക്സൈസ് അറിയിച്ചു. ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മയക്ക്മരുന്ന് സംഘമാണോ ഇതിൻ്റെ പിന്നിലെന്നും എക്സൈസ് സംശയിക്കുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർമാരായ രാജേഷ് പി. ജി, കിഷോർ, ജി . (ഐ.ബി) ടോജോ . ടി. ഞാള്ളിയിൽ (ഐ.ബി) അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അരുൺ . സി. ദാസ്, ബിനോദ്. കെ. ആർ, ബൈജു മോൻ കെ സി , ഹരിഹരൻ പോറ്റി, രഞ്ജിത്ത് നന്ത്യാട്ട് (ഐ. ബി), ബിജു . പി വി, (ഐ.ബി) ജ്യോതി . സി ജി (ഐ.ബി) സിവിൽ എക്സൈസ് ഓഫീസർ വി. വിനോദ് കുമാർ , വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയ . കെ എം എക്സൈസ് ഡ്രൈവർ ജോഷി എന്നിവർ പങ്കെടുത്തു.