
കോട്ടയം: മണർകാട് ബൈപ്പാസിന് സമീപമുള്ള മെർള്ളിൻ ബാറിലുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികളെ ഇരുട്ടിൽത്തപ്പി പൊലീസ്.
പ്രതികളെക്കുറിച്ച് വിശദമായ തെളിവുകളോടെ പരാതി നല്കിയിട്ടും മണർകാട് പൊലീസ് കേസിൽ വേണ്ടത്ര മുൻകൈ എടുക്കുന്നില്ലെന്ന് പരിക്കേറ്റ യുവാക്കൾ പറയുന്നു. പരാതി നല്കി ഇത്ര ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് ഒരു വിവരങ്ങളും പൊലീസ് നല്കിയില്ലെന്നും ആരോപണമുണ്ട്.
ഈ മാസം 18ാം തീയതിയാണ് വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട ബാറിൽ സംഘർഷം ഉണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തർക്കത്തിനിടെ പേരൂർ സ്വദേശിയായ അജിത്ത് എന്ന വ്യക്തിയും കണ്ടാലറിയാവുന്ന നാലുപേരും ചേർന്നാണ് യുവാക്കളെ മർദ്ദിച്ചത് . ആക്രമണത്തിൽ പരിക്കേറ്റ മാങ്ങാനം അരുൺ( 32) മണർകാട് സ്വദേശി വൈശാഖ് (30), പയ്യപ്പാടി സ്വദേശി ടിബിൻ ( 34) പുതുപ്പള്ളി സ്വദേശി സന്തോഷ് (38) എന്നിവർക്കാണ് പരിക്കേറ്റത്. അരുണിനേയും വൈശാഖിനേയും മർദ്ദിക്കുന്നതുകണ്ട് പിടിച്ചുമാറ്റാൻ ചെന്നവരാണ് മറ്റ് രണ്ടുപേർ. എല്ലാവരുടേയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിനുശേഷം ആദ്യം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ യുവാക്കൾ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ തേടി.