play-sharp-fill
സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകൾക്കെതിരെ അധിക്ഷേപ പോസ്റ്റ് ; ‘കോട്ടയം കുഞ്ഞച്ചൻ’ വീണ്ടും അറസ്റ്റിൽ; പിടിയിലായത് പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോൾ; സിപിഎം നേതാക്കളുടെ ഭാര്യമാരെ ആക്ഷേപിച്ചെന്ന പരാതിയിലാണ് മുൻപ് അറസ്റ്റിലായത്

സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകൾക്കെതിരെ അധിക്ഷേപ പോസ്റ്റ് ; ‘കോട്ടയം കുഞ്ഞച്ചൻ’ വീണ്ടും അറസ്റ്റിൽ; പിടിയിലായത് പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോൾ; സിപിഎം നേതാക്കളുടെ ഭാര്യമാരെ ആക്ഷേപിച്ചെന്ന പരാതിയിലാണ് മുൻപ് അറസ്റ്റിലായത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകൾക്കെതിരെ അധിക്ഷേപ പോസ്റ്റ് ഇട്ട കേസിൽ പാറശ്ശാല സ്വദേശി എബിനെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ശ്രീകൃഷ്ണപുരം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ സിപിഎം നേതാക്കളുടെ ഭാര്യമാരെ ആക്ഷേപിച്ചെന്ന പരാതിയിൽ അറസ്റ്റിലായ എബിന് ജാമ്യം ലഭിച്ചിരുന്നു.

ജാമ്യ വ്യവസ്ഥ പ്രകാരം സൈബർ പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴാണ് വീണ്ടും അറസ്റ്റിലാകുന്നത്. സമൂഹമാധ്യമത്തിൽ ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന പേരിലാണ് പാറശാല സ്വദേശിയായ എബിൻ സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവും എംപിയുമായ എഎ റഹിമിന്റെ ഭാര്യ അമൃത, അന്തരിച്ച സിപിഎം, ഡിവൈഎഫ്ഐ നേതാവ് പി ബിജുവിന്റെ ഭാര്യ ഹർഷ എന്നിവർക്കെതിരെയായിരുന്നു എബിൻ അധിക്ഷേപ പരാമർശം നടത്തിയത്.

താൻ കൈകാര്യം ചെയ്യുന്ന കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ ഫെയ്സ്ബുക് ഐഡി വഴിയാണ് ഇയാൾ അശ്ലീല പോസ്റ്റുകൾ പങ്കുവച്ചത്. പിന്നീട് അമൃതയും ഹർഷയും ഇവർക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.